ഒക്ലഹോമ ഷെറിഫിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ വെടിവെച്ചു കൊന്നു

09:30 am 2/11/2016
– പി. പി. ചെറിയാന്‍
Newsimg1_81131894
ഒക്ലഹോമ : രണ്ട് കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയും രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തശേഷം രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഒക്ടോബര്‍ 30 ഞായറാഴ്ച പൊലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 23 നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റത്. കലഹം നടക്കുന്നതറിഞ്ഞ് എത്തിച്ചേര്‍ന്നതായിരുന്നു പൊലീസ്. വെടിവച്ചതിനു ശേഷം പാട്രോള്‍ കാര്‍ തട്ടിയെടുത്താണ് പ്രതി മൈക്കിള്‍ വാന്‍സു (38) രക്ഷപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മറ്റ് രണ്ടു കുടുംബാംഗങ്ങളെ കൂടി മൈക്കിള്‍ കൊലപ്പെടുത്തിയിരുന്നു എന്നു കണ്ടെത്തിയത്.

ഒളിവില്‍ കഴിയവെ മൈക്കിള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ അക്രമങ്ങള്‍ നടത്തുമെന്നു കുറിപ്പെഴുതി.

ഒരാഴ്ച സംസ്ഥാന വ്യാപകമായ തിരച്ചില്‍ നടത്തിയ പൊലീസ് ഞായറാഴ്ചയാണ് മൈക്കിളിനെ കണ്ടെത്തിയത്. സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി അന്വേഷിക്കുന്നതിനിടയില്‍ പൊലീസിനു നേരെ വെടിവെച്ചു അവിടെ നിന്നും രക്ഷപ്പെട്ടു. 45 മിനിറ്റുകള്‍ക്കുശേഷം മറ്റൊരു ഷെറിഫിന്റെ മുമ്പില്‍ എത്തിയ മൈക്കിള്‍ വെടിയുതിര്‍ത്തുവെങ്കിലും ഷെറിഫിന്റെ വെടിയുണ്ടയ്ക്കു മുമ്പില്‍ മരിച്ചു വീഴുകയായിരുന്നു.

ചൈല്‍ഡ് പീഡന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൈക്കിള്‍ ഈയ്യി ടെയാണ് ജയില്‍ വിമുക്തനായത്.

മൈക്കിള്‍ ഒളിവില്‍ കഴിയുമ്പോള്‍ സഹായിച്ചു എന്ന കുറ്റം ആരോപിച്ചു. ഒക് ലഹോമ സിറ്റിയില്‍ നിന്നും മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുത്താതെ പ്രതിയെ കസ്റ്റഡിയി ലെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ ഒക്ലഹോമ പബ്ലിക്ക് സേഫ്റ്റി കമ്മീഷണര്‍ മൈക്ക് തോംപ്‌സണ്‍ അഭിനന്ദിച്ചു.