09:57 am 24/6/2017
റിയാദ്: മക്കയിലുണ്ടായ ഭീകരാക്രമണ ശ്രമത്തിന് പദ്ധതിയിട്ടത് വിദേശ രാജ്യത്തു നിന്നാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണശ്രമമെന്നും ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ വൃത്തങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നേരത്തെ, സൗദി അറേബ്യൻ പോലീസാണ് ഭീകരാക്രമണ ശ്രമം തകർത്തത്. ചാവേർ നടത്തിയ സ്ഫോടനത്തിൽ മൂന്നു നില കെട്ടിടം തകർന്നുവീണ് 11 പേർക്ക് പരിക്കേറ്റിരുന്നു. റമസാനിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പ്രാർഥനകൾക്കായി ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്ന മക്കയിലെ ഗ്രാൻഡ് മോസ്ക് ലക്ഷ്യമാക്കിയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. അഞ്ചു പേരെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിച്ചുണ്ട്.