സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യനീക്കത്തില്‍ കല്ലുകടി.

11:38 am 21/1/2017 ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യനീക്കത്തില്‍ കല്ലുകടി. സീറ്റു പങ്കിടല്‍ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉരുത്തിരിയുന്നതിനുമുമ്പേ എസ്.പിയുടെ 191 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചതോടെയാണ് സഖ്യം പ്രതിസന്ധിയിലായത്. ഇതില്‍ ഒമ്പതെണ്ണം കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ എസ്.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു. തുടർന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. അഖിലേഷ് യാദവുമായി സീറ്റ് സമവായ Read more about സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യനീക്കത്തില്‍ കല്ലുകടി.[…]

യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് ഭിന്നത നീക്കാന്‍ ഇന്ന് ചര്‍ച്ച

8:44 am 21/1/2017 ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയിലെ ഭിന്നത തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ഇന്നു നടക്കും. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് ഇന്നലെ പ്രതികരിച്ചിരുന്നു. അഖിലേഷ് യാദവുമായി ഗുലാംനബി ആസാദ് സംസാരിക്കും. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി 210 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്നലെ പുറത്തു വിട്ടിരുന്നു. മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിനെ ഉള്‍പ്പെടുത്തിയ പട്ടിക ശിവപാല്‍ യാദവാണ് പുറത്തുവിട്ടത്. എസ്‌.പി ദേശീയ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അംഗീകാരം പട്ടികയ്‌ക്കുണ്ട് Read more about യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് ഭിന്നത നീക്കാന്‍ ഇന്ന് ചര്‍ച്ച[…]

ബി. ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ.

8:44 am 21/1/2017 ജയ്പുര്‍: ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ. പിന്നാക്ക വിഭാഗമായ എസ്.സി-എസ്.ടിക്ക് സംവരണമേര്‍പ്പെടുത്തിയത് പ്രത്യേക സന്ദര്‍ഭത്തിലായിരുന്നു. അവരോട് ചരിത്രപരമായി ചെയ്ത അനീതിക്ക് ഭരണഘടനാപരമായ പ്രതിവിധിയാണ് സംവരണം. അത് തീര്‍ത്തും നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍, ശാശ്വതമായി ഈ സംവരണം വേണമെന്ന് അംബേദ്കര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇതിന് തീര്‍ച്ചയായും ഒരു നിശ്ചിത സമയപരിധി വേണം -വൈദ്യ പറഞ്ഞു. ജയ്പുരില്‍ നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. Read more about ബി. ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ.[…]

ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി.

9:39 am 21/1/2017 ന്യൂഡല്‍ഹി: ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് എന്ന പദവിയാണ് മോദിയെ തേടിയത്തെിയത്. ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഗൂഗ്ള്‍ പ്ളസ് എന്നീ നവമാധ്യമ പോര്‍ട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ് ഇപ്പോള്‍ മോദിയാണ്. സോഷ്യല്‍ മീഡിയയില്‍ മോദിയെ പിന്തുടരുന്നവരുടെ കണക്ക് ഇങ്ങനെ: ട്വിറ്റര്‍-2.65 കോടി, ഫേസ്ബുക്-3.92 കോടി, ഗൂഗ്ള്‍ Read more about ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി.[…]

അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച ആളെ പിടികൂടിയത് എ.എസ്. ഐ ആയ അച്ഛന്റെ സഹായത്തോടെ.

03:12 pm 20/1/2017 ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ച പ്ലേസ്കൂൾ അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച യുവാവിനെ പിടികൂടിയത് എ.എസ് ഐ ആയ അച്ഛന്റെ സഹായത്തോടെ. വെസ്റ്റ് ഡൽഹി ജില്ലയിൽ ജോലി ചെയ്യുന്ന എ.എസ്.െഎ രാജ് സിങ്ങാണ് കുറ്റംചെയ്ത മകനെ നിയമത്തിനു മുന്നിൽ ഹാജരാക്കി സത്യസന്ധത തെളിയിച്ചത്. ഏഴുദിവസത്തെ മെഡിക്കൽ ലീവെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന രാജ് സിങ് മകൻ അമിത് കുറ്റവാളിയാണെന്ന് അറിഞ്ഞപ്പോൾ നാജഗർ പൊലീസ് സ്റ്റേഷനിലെത്തി മകനെ പിടികൂടാൻ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് അറിയിക്കുകയായിരുന്നു. Read more about അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച ആളെ പിടികൂടിയത് എ.എസ്. ഐ ആയ അച്ഛന്റെ സഹായത്തോടെ.[…]

അലോക് വർമയെ പുതിയ സി.ബി.ഐ ഡയറക്ടർ ആയി നിയമിച്ചു

03:10 pm 20/1/2017 ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മീഷണർ അലോക് വർമയെ പുതിയ സി.ബിഐ ഡയറക്ടർ ആയി നിയമിച്ചു. 1979 ബാച്ച് അരുണാചൽ പ്രദേശ്–ഗോവ–മിസോറാം–യൂണിയൻ ടെറിട്ടറിയിലെ െഎ.പി.എസ് ഒാഫീസറാണ് അലോക് വർമ. സി.ബി. ഐ ഡയറക്ടറായി രണ്ടു വർഷക്കാലാവധിയാണ് വർമക്കുള്ളത്. നേരത്തെ തീഹാർ ജയിൽ ഡി.ജി.പിയായും വിജിലൻസ് ബ്യൂറോയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡിസംബർ രണ്ടിന് അനിൽ സിൻഹ വിരമിച്ചതോെട സി.ബി.െഎ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ, അലോക് വർമയുടെ നിയമനത്തെ കോൺഗ്രസ് എതിർത്തു. സി.ബി.െഎ ഡയറക്ടറെ നിയമിക്കുന്നതിനുള്ള മൂന്നംഗ Read more about അലോക് വർമയെ പുതിയ സി.ബി.ഐ ഡയറക്ടർ ആയി നിയമിച്ചു[…]

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണി തുടങ്ങി

8:50 am 20/1/2017 ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. തമിഴ്‌നാട് പൊതുമരാമത്തു വകുപ്പാണ് പണികള്‍ ചെയ്യുന്നത്. സ്പില്‍വേയിലെ 13 ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍, പ്രധാന അണക്കെട്ട്, ബേബിഡാം, ഷട്ടറുകള്‍ എന്നിവിടങ്ങളില്‍ പെയ്ന്റിംഗ് എന്നിവയാണ് നടത്തുന്നത്. 20 ലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്. 30 തൊഴിലാളികളെ ഇതിനായി അണക്കെട്ടില്‍ എത്തിച്ചിട്ടുണ്ട്. പണികള്‍ക്കാവശ്യമായ സാധനങ്ങള്‍ വള്ളക്കടവു വഴിയാണ് കൊണ്ടു പോയത്. ഒരു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാധാരണ മെയ് മാസത്തില്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ Read more about മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണി തുടങ്ങി[…]

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും

08:40 am 20/1/2017 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍െറ സ്ഥിരംസമിതി യോഗത്തില്‍ ഹാജരായി ഗവര്‍ണര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കെ.വി. തോമസ് അധ്യക്ഷനായ പി.എ.സിയില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. ഉര്‍ജിത് പട്ടേലിന് സഹായകമായ നിലപാടാണ് ബി.ജെ.പി അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. എന്നാല്‍, കഴിഞ്ഞ ദിവസം Read more about റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും[…]

ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി

06:03 pm 19/1/2017 ന്യൂഡൽഹി: ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. സഭാ കോടതികളുടെ വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി വിവാഹ മോചനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി നിയമവിധേയമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി സുപ്രീംകോടതി തള്ളി. സമാന്തര കോടതി നിയമവിരുദ്ധമാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വിവാഹ മോചനവും നിയമപരമല്ലെന്ന് കോടതി ഉത്തരവിട്ടത്. ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയായിരിക്കെയാണ് കൈസ്ത്രവ സഭയുടെ Read more about ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി[…]

യു.പി മഹാസഖ്യമില്ല: സഖ്യം കോൺഗ്രസുമായി മാത്രം

05:55 pm 19/1/2017 ലഖ്നോ: ഉത്തർപ്രദേശിൽ അജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക് ദളുമായി സഖ്യമില്ലെന്ന് സമാജ്വാദി പാർട്ടി. കോൺഗ്രസും രാഷ്ട്രീയ ലോക് ദളുമായി ചേർന്ന് വിശാലസഖ്യം രൂപീകരിക്കുമെന്നാണ് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസുമായി മാത്രമേ സഖ്യമുള്ളൂയെന്നും ആർ.എൽ.ഡിയുമായി ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സമാജ്വാദി പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡൻറ്  കിരൺമോയ് നന്ദ അറിയിച്ചു. യു.പിയിൽ 403 സീറ്റിൽ 300 ലധികം സീറ്റുകളിൽ സമാജ്വാദി പാർട്ടി മത്സരിക്കുമെന്നും ബാക്കി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളുണ്ടാകുമെന്നും നന്ദ വ്യക്തമാക്കി. സീറ്റ് Read more about യു.പി മഹാസഖ്യമില്ല: സഖ്യം കോൺഗ്രസുമായി മാത്രം[…]