മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു.

09:08 am 16/10/2016 കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. 50 വയസ്സ് തോന്നിക്കുന്ന പുരുഷനും 45ഉം 20ഉം വയസ്സ് തോന്നിക്കുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ ഒരേകുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന. ഹൗറ-കൊച്ചുവേളി എക്സ്പ്രസാണ് ഇടിച്ചത്. മരിച്ചവരുടെ ബന്ധുക്കളെന്ന് കരുതുന്ന പിറവം വെള്ളൂരില്‍ നിന്നുള്ളവര്‍ രാത്രി സ്ഥലത്തത്തെി. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനുസമീപം പ്ളാറ്റ്ഫോമിനോട് ചേര്‍ന്നാണ് അപകടം. ഇടിയുടെ Read more about മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു.[…]

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുന്നു

10:16 pm 15/10/2016 പുലിയെ കൊമ്പന്‍ കുടുക്കുമോ? കൊച്ചി: പുലിയെ കൊമ്പന്‍ കൂടുക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരായ ത്വരിതാന്വേഷണ ഉത്തരവ് വന്നതോടെയാണ് ആരാധകര്‍ക്കിടയില്‍ ഈ ചോദ്യംമുയരുന്നത്. ആനക്കൊമ്പ് കൈവശം വച്ച കേസില്‍ ത്വരിതാനേഷണം നടത്താന്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. 2011 ഡിസംബറിലാണ് രഹസ്യ വിവരത്തെതുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്ത് 2012ല്‍ കോടതിയില്‍ കുറ്റപത്രം Read more about മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുന്നു[…]

യു.എസ് വിമാനങ്ങളിൽ സാംസങ് ഗ്യാലക്സി നോട്ട് 7 നിരോധിക്കുന്നു.

10:02 pm 15/10/2016 വാഷിങ്ടൺ: യു.എസ് വിമാനങ്ങളിൽ സാംസങ് ഗ്യാലക്സി നോട്ട് 7 നിരോധിക്കുന്നു. 100ലധികം ഗ്യാലക്സി ഫോണുകൾ അമിതമായി ചൂടാവുകയും തിപിടിച്ച് ഉപഭോക്താക്കൾക്ക് പരിക്കേൽക്കുകയും ചെയ്ത സന്ദർഭത്തിലാണ് ഫോൺ നിരോധിക്കാൻ യു.എസ് ട്രാൻസ്പോർേട്ടഷൻ വിഭാഗം ഒരുങ്ങുന്നത്. ഇന്ന് ഉച്ചയോടുകൂടി തീരുമാനം നടപ്പിൽ വരുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രക്കാർ ഇൗ ഫോണുകൾ കൊണ്ടുവരരുതെന്നും വിമാനത്തിൽ ചാർജ് ചെയ്യരുതെന്നും നേരത്തെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു. ഫോൺ നിരോധം യാത്രക്കാരിൽ ചിലർക്ക് ബുദ്ധിമുട്ടാകുമെന്ന് അറിയാമെന്നും വിമാനത്തിെൻറ സുരക്ഷക്ക് പരിഗണന Read more about യു.എസ് വിമാനങ്ങളിൽ സാംസങ് ഗ്യാലക്സി നോട്ട് 7 നിരോധിക്കുന്നു.[…]

വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു.

09:44 pm 15/10/2016 ലക്നൗ: ഉത്തർപ്രദേശിനടുത്ത് വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. മരിച്ചവരിൽ 15 സ്ത്രീകളും 4 പുരുഷൻമാരും ഉൾപ്പെടുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്ഘട്ട് പാലത്തിനടുത്താണ് സംഭവം. വാരണസിയിലെ ആത്മീയാചാര്യൻ ബാബ ജയ് ഗുരുദേവ് നടത്തിയ പരിപാടിക്കിടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. പൊലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മരണപ്പെട്ട കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും മാരകമായി പരിക്കേറ്റവർക്ക് 50,000 Read more about വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു.[…]

ഹരിപ്പാട് മെഡിക്കൽ കോളജ് അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന് വിജിലൻസ്.

10:59 am 15/10/2016 കൊച്ചി: ഹരിപ്പാട് മെഡിക്കൽ കോളജ് അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന് വിജിലൻസ്. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ തുരുമാനിച്ചിരിക്കുന്നത്. ബിൽഡിങ് വിഭാഗം ചീഫ് എഞ്ചിനിയറെ ഒന്നാം പ്രതിയാക്കിയാണ് കേസ് ഫയൽ ചെയ്യുക. 2015 ജനുവരി ഏഴിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയത്. ആര്‍ക്കി മട്രിക്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ല. കുറഞ്ഞ കരാർ തുക ക്വാട്ട് ചെയ്ത കമ്പനികൾ ഉണ്ടായിട്ടും വൻ തുക ക്വാട്ട് ചെയ്ത Read more about ഹരിപ്പാട് മെഡിക്കൽ കോളജ് അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന് വിജിലൻസ്.[…]

ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ തുടങ്ങി.

09:01 am 15/10/2016 സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയിലാണെന്നു കാണിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്‍. പത്തനംതിട്ടയില്‍ ഒരു പാറമടക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ്സിലാണ് ഹൈക്കോടതിയില്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് കോടതി അംഗീകരിച്ചാല്‍ 123 വില്ലേജുകളും പരസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് യു.ഡി.എഫ് വാദിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

ഇന്ത്യയുമായി ഒരുതരത്തിലുള്ള പിന്‍വാതില്‍ നയതന്ത്രബന്ധവുമില്ളെന്ന് പാകിസ്താന്‍.

9;00 am 15/10/2016 ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരുതരത്തിലുള്ള പിന്‍വാതില്‍ നയതന്ത്രബന്ധവുമില്ളെന്ന് പാകിസ്താന്‍. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്. പലകാര്യങ്ങളിലും ഇന്ത്യ പാകിസ്താനെ തെളിവുകളുടെ അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തുകയാണ് പതിവ്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഭീകരവാദ ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താനാണെന്ന് പറയുന്നു. എന്നാല്‍, ഇതിനു ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാറുമില്ല. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്കു ഒരു സാധ്യതയുമില്ളെന്നും അസീസ് പറഞ്ഞു. പാകിസ്താന്‍ ആഗോള തലത്തില്‍ ഒറ്റപ്പെടുകയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ചൈനയും റഷ്യയുമായുള്ള ഡെവലപ്മെന്‍റ് Read more about ഇന്ത്യയുമായി ഒരുതരത്തിലുള്ള പിന്‍വാതില്‍ നയതന്ത്രബന്ധവുമില്ളെന്ന് പാകിസ്താന്‍.[…]

ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു.

02:40 pm 14/10/2016 തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ തീരുമാന പ്രകാരമായിരുന്നു രാജി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് 142 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭയിലെ രണ്ടാമനെന്നറിയപ്പെടുന്ന വ്യവസായ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നിരിക്കുന്നത്. വ്യവസായ വകുപ്പിൽ തന്‍റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തെറ്റുകാരനാണെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചുവെന്ന് കൊടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു. Read more about ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു.[…]

അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി.

09:50 am 14/10/2016 തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പൊലീസിന്‍റെ പാസിങ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ഹീന ശ്രമം നടക്കുന്നുണ്ട്. ഭീകരതയുടെ ഭീഷണി പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുമുണ്ട്. പൊലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാംമുറ അവസാനിപ്പിക്കണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. പുതിയ കാലത്തെ Read more about അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി.[…]

കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശങ്ക പ്രകടിപ്പിച്ചു

09 47 am 14/10/2016 തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരോട് വ്യാഴാഴ്ച രാജ്ഭവന്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും വൈകീട്ട് നാലിന് രാജ്ഭവനിലത്തെി സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. കൊലപാതകങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ Read more about കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശങ്ക പ്രകടിപ്പിച്ചു[…]