പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു

01.03 PM 12-04-2016 പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍(44) റോഡപകടത്തില്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗയ്‌റാപുരില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ജയ്പുര്‍ സ്വദേശിയായ വീനു സഹയാത്രികന്‍ ദിപേഷ് തന്‍വാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. വീനു സഞ്ചരിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീണതാണ് അപകട കാരണം. ഉടന്‍തന്നെ വിദീഷയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ 180 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നതിന് പേരുകേട്ട വനിതയാണ് വീനു. Read more about പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു[…]

നേപ്പാളില്‍ ബസ് അപകടം 12 മരണം

01.00 PM 21-04-2016 നേപ്പാളിലെ കിഴക്കന്‍ മേഖലയായ മഹാദേവസ്ഥാനില്‍ ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. കോടാംഗില്‍ നിന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 24 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 40 ഓളം പേരായിരുന്നു ബസിലുണ്ടായിരുന്നത്. 12 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസില്‍ പരിധിയില്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

12.56 PM 12-04-2016 പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ദുരിതാശ്വാസ സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതില്‍ 10 കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കിയ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ 1,039 പേരെ Read more about വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി[…]

പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതിയെ നിയോഗിച്ചു

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി. ഠന്‍ഡന്‍ അധ്യക്ഷനായ സമിതിയില്‍ ഇന്ത്യ ടിവി എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ രജത് ശര്‍മ, ഒഗില്‍വി ആന്‍ഡ് മേതര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ക്രിയേറ്റീവ് ഡയറക്ടറുമായ പീയുഷ് പാണ്ഡേ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയത്തിന്റെ ഉപദേശ പ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപീകരിച്ച മൂന്നംഗ പാനലാണ് ഈ Read more about പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതിയെ നിയോഗിച്ചു[…]

വെടിക്കെട്ട് നിരോധനം; ഹര്‍ജി ഇന്ന് പരിഗണിക്കും

09.35 AM 12-04-2016 കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അപകടകരമായ വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് രജിസ്ട്രാര്‍ക്കു നല്‍കിയ കത്ത് ഡിവിഷന്‍ ബെഞ്ച് പൊതുതാത്പര്യ ഹര്‍ജിയായി ഇന്നു പരിഗണിക്കും. സംസ്ഥാനത്തെ വെടിക്കെട്ടപകടങ്ങളില്‍ കൂടുതല്‍ ദുരന്തം വിതയ്ക്കുന്ന കതിന, അമിട്ട്, ഗുണ്ട് എന്നിവ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും പ്രഹരശേഷി കുറഞ്ഞ ചൈനീസ് പടക്കങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറ്റിംഗലില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തു നിരവധി വെടിക്കെട്ട് Read more about വെടിക്കെട്ട് നിരോധനം; ഹര്‍ജി ഇന്ന് പരിഗണിക്കും[…]

പുറ്റിംഗല്‍ വെടിക്കെട്ട് അപകടം; അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു

12-04-2016 പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, പ്രസിഡന്റ് പി.എസ്. ജയലാല്‍, ഭാരവാഹികളായ പ്രസാദ്, രവീന്ദ്രന്‍ പിള്ള, സോമന്‍പിള്ള എന്നിവരെയാണു സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് വര്‍ക്കലയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്തു വരുന്നു. വെടിക്കെട്ട്ദുരന്തത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കം 15 പേരാണ് ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലുള്ളത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.

കരി മരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ല ദേവസ്വം ബോര്‍ഡ്

04:43pm 11/04/2016 കൊല്ലം: ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്? പ്രയാര്‍ ഗോപാല കൃഷ്ണന്‍. മതാനുഷ്ഠാനത്തിന്റെ ഭാഗമായി ഒട്ടേറെ ക്ഷേത്രങ്ങളില്‍ കരിമരുന്ന് പ്രയോഗം നടക്കുന്നുണ്ടെന്നും പൂര്‍ണമായി ഇത് നിരോധിക്കാന്‍ കഴിയില്ലെന്നുമാണ് പ്രയാര്‍ ഗോപാലകൃഷണന്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാറും കോടതിയും ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1255 ക്ഷേത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഞായറാഴ്ച കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 109 പേര്‍ കൊല്ലപ്പെട്ട Read more about കരി മരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ല ദേവസ്വം ബോര്‍ഡ്[…]

കേരളം കണ്ടതിലും വെച്ച് ഏറ്റവും വലിയ ദുരന്തം: മരിച്ചവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞു

01:51pm 10/4/2016 കൊല്ലം/തിരുവനന്തപുരം: പുറ്റിങ്കല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ 49 പേരുടെ മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. 21 പേരെ തിരിച്ചറിഞ്ഞു. ഒരാള്‍ പൊലീസുകാരനാണ്. കൊല്ലം എആര്‍ ക്യാംപിലെ സീനിയല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വെള്ളിമണ്‍ ഇടക്കര ലിറ്റില്‍ ഫ്‌ലവര്‍ പള്ളിക്കു സമീപം സജീ ഭവനില്‍ സജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍: പരവൂര്‍ കോങ്ങാല്‍ ചട്ടക്കുടി വീട്ടില്‍ ബിനു കൃഷ്ണന്‍(24), തേവലക്കര പാലയ്ക്കല്‍ ശൂരനാട് തെക്കതില്‍ സുഭാഷ്(37), കരീപ്ര മടന്തക്കോട് വിളയില്‍ പുത്തന്‍വീട്ടില്‍ Read more about കേരളം കണ്ടതിലും വെച്ച് ഏറ്റവും വലിയ ദുരന്തം: മരിച്ചവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞു[…]

വെടിക്കെട്ട് അപകടം: കരാറുകാരനെതിരെ കേസ്

01:41pm 10/04/2016 പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ കരാറുകാരനെതിരേ കേസ്. കഴക്കൂട്ടം സ്വദേശിയായ ഉമേഷാണ് വെടിക്കെട്ട് കരാറെടുത്തിരുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമേഷ് ചികിത്സയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. കൃഷ്ണന്‍കുട്ടി എന്ന ആളാണ് കമ്പക്കെട്ട് ഒരുക്കിയത്. പരമ്പരാഗതമായി ഇവിടെ മത്സര കമ്പക്കെട്ട് നടത്തിയിരുന്ന ക്ഷേത്രമായിരുന്നു പുറ്റിങ്ങലിലേത്. എന്നാല്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിനാല്‍ ഇത്തവണ കളക്ടര്‍ അനുമതി നിഷേധിച്ചിക്കുകയായിരുന്നു. ം

കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തം; 106 പേര്‍ മരിച്ചു

07-29 AM 10-04-2016 പരവൂര്‍: കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഏകദേശം 106 പേരോളം മരിച്ചു. ദുരന്തത്തില്‍ നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഉഗ്രസ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. അതിനാല്‍ തന്നെ മരിച്ചവര്‍ ആരൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയായിരുന്നു കേരളത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചായിരുന്നു ദുരന്തം. Read more about കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തം; 106 പേര്‍ മരിച്ചു[…]