ഇന്തോനഷ്യയിലെ ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു.

10:06 am 20/5/2017 ജക്കാർത്ത: ഇന്തോനഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലുള്ള ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു. സംഭവത്തിൽ നിരവധിപ്പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 168 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 110പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കര- നാവിക- വ്യോമസേനകൾ സംയുക്തമായാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു

10:01 am 20/5/2017 റാഞ്ചി: ജാർഖണ്ഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെയാണ് എട്ടു പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച സരട്കേല ഖർസാവവോം ജില്ലയിലെ രാജ്നഗറിലായിരുന്നു ഏറ്റവും ഒടുവിലായി അക്രമം അരങ്ങേറിയത്. മൂന്നു പേരാണ് വ്യാഴാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. അക്രമത്തിൽ വൃദ്ധയായ ഒരു സ്ത്രീക്കും ഗുരുത പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലർ‌ച്ചെ സൊസൊമോലി ഗ്രാമത്തിൽ രണ്ടു പേർ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവർ ശോഭാപുർ ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. Read more about കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു[…]

ബസ്രയിലുണ്ടായ വ്യത്യസ്ത ചാവേർ സ്ഫോടനങ്ങളിൽ മൂന്നു പേർ മരിച്ചു.

09:58 am 20/5/2017 ബാഗ്ദാദ്: ഇറാക്കിലെ തെക്കൻ പ്രവിശ്യയായ ബസ്രയിലുണ്ടായ വ്യത്യസ്ത ചാവേർ സ്ഫോടനങ്ങളിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ സുരക്ഷാ ഗാർഡുകളും ഉൾപ്പെടും. റുമൈലയിലേക്കുള്ള റോഡിനു സമീപമുള്ള സുരക്ഷാ ചെക്ക്പോസ്റ്റിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കാറിൽ എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിന്നു. മണിക്കൂറുകൾക്ക് ശേഷം ബസ്രയ്ക്ക് പുറത്തുള്ള മറ്റൊരു ചെക്ക്പോസ്റ്റിലും സ്ഫോടനമുണ്ടായി. ചാവേർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്ന് കരുതുന്നു.

വാട്സ്ആപ്പുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് ഫേസ്ബുക്കിന് 800 കോടിയുടെ പിഴ.

09:51 am 20/5/2017 ബ്രസൽസ്: യൂറോപ്യന്‍ യൂണിയനാണ് ഫേസ്ബുക്കിന് പിഴയിട്ടത്. 2016ല്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്ഡേഷന്‍ കൊണ്ടുവന്നതിനാണ് നടപടി സ്വീകരിച്ചത്. 2014ലാണ് വാട്സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്‍റെ നടപടിക്കക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്സ്ആപ്പ് ഏറ്റെടുത്തത്. ഏറ്റെടുക്കുന്ന സമയത്ത് ഫെയ്സ്ബുക്ക് അക്കൗണ്ടുകളും വാട്സ്ആപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വാട്സ്ആപ്പ് വരുത്തിയ മാറ്റം Read more about വാട്സ്ആപ്പുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് ഫേസ്ബുക്കിന് 800 കോടിയുടെ പിഴ.[…]

അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കപിൽ മിശ്ര.

05:08 pm 19/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി മുൻ ആം ആദ്മി നേതാവ്കപിൽ മിശ്ര. അരവിന്ദ് കെജ്രിവാൾ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതാണ് മോദിയുടെ നോട്ട് നിരോധനത്തെ അദ്ദേഹം എതിർക്കാൻ കാരണമെന്നും കപിൽ മിശ്ര പറഞ്ഞു. നോട്ട് നിരോധനത്തിനെതിരെ  കെജ്രിവാൾ രാജ്യവ്യാപകമായി പ്രചരണം നടത്തിയത്. ആം ആദ്മി നേതാക്കളുടെ കൈയിൽ കള്ളപണമുള്ളത് കൊണ്ടാണ് നോട്ട് നിരോധനത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. കടലാസ് കമ്പനികളിൽ നിന്നുൾപ്പടെ ആം ആദ്മി സംഭാവന വാങ്ങിയിട്ടുണ്ടെന്നും ഇതെന്തിനാണെന്നും മിശ്ര Read more about അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കപിൽ മിശ്ര.[…]

കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.

05;06 pm 19/5/2017 ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പാക്കിസ്ഥാൻ വ്യക്തമാക്കി. പാക് വിദേശകാര്യ ഉപദേഷ്‌ടാ‌വ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അഭിഭാഷകർ അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സർതാജ് അസീസ് പറഞ്ഞു. എന്നാൽ ഇനി കേസ് കൈകാര്യം ചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ Read more about കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.[…]

ഹിമാചൽപ്രദേശിൽ നേരിയ ഭൂചലനങ്ങളുണ്ടായി.

01:44 pm 19/5/2017 ഷിംല: വെള്ളിയാഴ്ച പുലർച്ചെയാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടർ സ്കെയിലിൽ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യത്തേത് പുലർച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി.

07:26 am 19/5/2017 ഇസ്ലാമാബാദ്: ഭീകരപ്രവർത്തകനങ്ങളിൽ ഏർപ്പെട്ടു കുറ്റക്കാരെന്നു കണ്ടെത്തിയ നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി. കഴിഞ്ഞ ദിവസം നാലു ഭീകരരെ തൂക്കിക്കൊന്നതിനു പുറമേയാണിത്. മുഹമ്മദ് ഇബ്രാഹിം, റിസ്വാൻ ഉല്ല, സർദാർ അലി, ഷേർ മുഹമ്മദ് ഖാൻ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഖൈബർ പക്തൂണ്‍ക്വ പ്രവിശ്യയിലെ ജയിലിലാണ് വിധി നടപ്പാക്കിയതെന്നാണു സൂചന. ഇവർ നിരോധിക്കപ്പെട്ട തെഹ്രിക് ഇ താലിബാൻ സംഘടനയിലെ അംഗങ്ങളായിരുന്നു. ഇതോടെ 2014 ലെ പെഷാവർ ഭീകരാക്രമണത്തിനുശേഷം തൂക്കിലേറ്റപ്പെട്ട ഭീകരരുടെ എണ്ണം 170ൽ ഏറെയായി. Read more about നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി.[…]

ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

07:20 am _19/5/2017 കൊച്ചി: വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഷിബി ഹോട്ടൽ ഉടമ വൈറ്റില ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളി വീട്ടിൽ പി.ജെ. ജോൺസണെ (48) കുത്തി കൊലപ്പെടുത്തിയ കേസിലാണ് കീഴടങ്ങിയത്. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കുത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോൺസണെ എറണാകുളത്തെ Read more about ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.[…]

കാഷ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ 12 വിദ്യാർഥികൾക്കു പരിക്കേറ്റു

07:22 am 19/5/2017 കുൽഗാം: ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ 12 വിദ്യാർഥികൾക്കു പരിക്കേറ്റു. ദക്ഷിണ കാഷ്മീരിലെ കുൽഗാമിലാണ് വിദ്യാർഥികളും സൈന്യവും ഏറ്റുമുട്ടിയത്. പരിക്കേറ്റവരിൽ നാലു പെണ്‍കുട്ടികളും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. പെല്ലറ്റ് വെടിയേറ്റ രണ്ടു പെണ്‍കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്കു മാറ്റി. കുൽഗാം ഡിഗ്രി കോളജിലെ വിദ്യാർഥികളാണ് സൈന്യത്തിനു നേർക്കു പ്രതിഷേധിച്ചത്. കോളജ് ക്യാന്പസിനുള്ളിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേർക്ക് സുരക്ഷാസേന പെല്ലറ്റ് പ്രയോഗിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, വിദ്യാർഥികളുടെ Read more about കാഷ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ 12 വിദ്യാർഥികൾക്കു പരിക്കേറ്റു[…]