കുര്‍ദുകള്‍ക്ക് നേരെ ആക്രമണം

09:53am 15/02/2016 അങ്കാറ: സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ഫ്രാന്‍സിന്റെ ആവശ്യം തുര്‍ക്കി തള്ളി. അലപ്പോയിലെ വടക്കന്‍ മേഖലയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു വ്യക്തമാക്കി. റഷ്യന്‍ സഹായത്തോടെ കുര്‍ദുകള്‍ മുന്നേറുന്നത് തടയുമെന്നും ഒഗ്ലു കൂട്ടിച്ചേര്‍ത്തു. അലപ്പോയിലെ വടക്കന്‍ മേഖലയില്‍ നിന്ന് ഒഴിയണമെന്ന തുര്‍ക്കിയുടെ ആവശ്യം കുര്‍ദുകള്‍ നേരത്തെ നിരാകരിച്ചിരുന്നു. പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനോടും (വൈ.പി.ജി) സിറിയന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയോടും (പി.വൈ.ഡി) ആണ് പിന്മാറാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം Read more about കുര്‍ദുകള്‍ക്ക് നേരെ ആക്രമണം[…]

ക്രൈസ്തവ ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് പോപ്പ് പാത്രിയാര്‍ക്കീസ് കൂടിക്കാഴ്ച

10:28pm 13/2/2016 ഹവാന: ക്രൈസ്തവ സമൂഹത്തില്‍ ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഫ്രാന്‍സീസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ കിറില്‍ പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തി. ക്യൂബയിലെ ഹവാനയിലാണ് ഇരു സഭകളുടെയും അധ്യക്ഷന്മാര്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്തിയത്. പതിനൊന്നാം നൂറ്റാണ്ടില്‍ പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മില്‍ പിരിഞ്ഞതിനു ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പയും പാത്രിയാര്‍ക്കീസും ചര്‍ച്ചയ്ക്ക് സന്നദ്ധരായത്. ഹവാന വിമാനത്താവളത്തില്‍ വെള്ളിയാ്ച നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു. വിമാനത്താവളത്തില്‍ വച്ച് പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചും ഇരുസഭാധ്യക്ഷന്മാരും തങ്ങളുടെ Read more about ക്രൈസ്തവ ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് പോപ്പ് പാത്രിയാര്‍ക്കീസ് കൂടിക്കാഴ്ച[…]

മാലി തീവ്രവാദി ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

08:15am 13/02/2016 മാലി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യു.എന്‍ കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എന്‍ സമാധാനപാലകരുടെ എണ്ണം അഞ്ചായി. ആക്രമണത്തില്‍ മുപ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ വടക്കുകിഴക്കന്‍ മാലിയിലെ യു.എന്‍ കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു. മാലിയിലെ തിപുക്തു സൈനിക കേന്ദ്രത്തില്‍ ഒരാഴ്ച മുമ്പ് നടന്ന ആക്രമണത്തിന് പിന്നാലെയാണിത്. ആക്രമണത്തില്‍ നാലു തീവ്രവാദികളും മാലി സൈനികനും കൊല്ലപ്പെട്ടിരുന്നു. 2012 മുതല്‍ നിരവധി ആക്രമണങ്ങളില്‍ രാജ്യത്തെ Read more about മാലി തീവ്രവാദി ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി[…]

നൈജീരിയയില്‍ ചാവേറാക്രമണം; മരണം 70

09:20am 11/02/2016 ദിക്വ: നൈജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 70 കടന്നു . ദിക്വയിലെ അഭയാര്‍ഥി ക്യാമ്പിലാണ് രണ്ട് ചാവേര്‍ സ്‌ഫോടനങ്ങള്‍ നടന്നത്. വനിതാ ചാവേറാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 78 പേര്‍ക്ക് പരിക്കേറ്റു. ബോകോഹറാമിന്റെ അമ്പതിനായിരത്തോളം പേരാണ് ദിക്വയിലെ ക്യാമ്പില്‍ അഭയാര്‍ഥികളായി കഴിയുന്നത്. ബോകോഹറാമിന്റെ ആക്രമണം ഭയന്ന് പലായനം ചെയ്തവരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ബോകോഹറാമിന്റെ തടവില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളെയും ഇവിടെയാണ് പാര്‍പ്പിച്ചിരുന്നത്. രാജ്യത്ത് ഈ വര്‍ഷം നടന്ന അഞ്ചാമത്തെ Read more about നൈജീരിയയില്‍ ചാവേറാക്രമണം; മരണം 70[…]

അഭയാര്‍ഥി പ്രതിസന്ധി: തുര്‍ക്കി–ജര്‍മന്‍ ധാരണ

10:26AM 10/02/2016 ബര്‍ലിന്‍: അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുര്‍ക്കിയും ജര്‍മനിയും ധാരണയിലത്തെി. അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമത്തിനെതിരെ ഒന്നിച്ചുനീങ്ങാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള നടപടികള്‍ക്കും ഒരുമിച്ചു നീങ്ങുമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും അറിയിച്ചു. റഷ്യന്‍ വ്യോമാക്രമണത്തില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ഭാരം തുര്‍ക്കിക്ക് ഒറ്റക്ക് താങ്ങാന്‍ കഴിയില്ളെന്നും മെര്‍കലിനൊപ്പം നടത്തിയ സംയുക്ത പത്രപ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. Read more about അഭയാര്‍ഥി പ്രതിസന്ധി: തുര്‍ക്കി–ജര്‍മന്‍ ധാരണ[…]

ഈജയില്‍ ബോട്ട് മുങ്ങി 27 പേര്‍ മരിച്ചു

10:50am 09/2/2016 ഗ്രീസ്: തുര്‍ക്കി തീരമായ ഈജയില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു. ബോട്ടില്‍ മറ്റ് പത്ത് പേര്‍കൂടി ഉണ്ടായിരുന്നെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും തുര്‍ക്കി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ടു ബോട്ടുകളാണ് മുങ്ങിയത്.തുര്‍ക്കിയില്‍ നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനു നടപടി സ്വീകരിക്കുമെന്നു തുര്‍ക്കി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണു കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയത്.

തലപ്പാവ് അഴിച്ചില്ല; ഇന്ത്യന്‍ അമേരിക്കന്‍ നടന് വിമാനയാത്ര നിഷേധിച്ചു

10:40am 9, 2016 09:46 മെക്‌സിക്കൊസിറ്റി: തലപ്പാവ് അഴിച്ചില്ല എന്ന കാരണത്താല്‍ ഇന്ത്യന്‍അമേരിക്കന്‍ നടനും ഡിസൈനറുമായ വാരിസ് അഹ്ലുവാലിയയ്ക്കാണ് അമേരിക്കയില്‍ വിമവനയാത്ര നിഷേധിച്ചു. മെക്‌സിക്കൊ സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ഏറോമെക്‌സിക്കൊ വിമാനത്തിലെ യാത്രയാണ് തലപ്പാവ് അഴിക്കാത്തകാരണം വാരിസിന് നിഷേധിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ തനിക്ക് മെക്‌സിക്കൊ സിറ്റിയില്‍ നിന്നും പോരാനാവില്ല. തന്റെ തലപ്പാവ് കാരണം തനിക്ക് ഏറോമെക്‌സിക്കോ വിമാനത്തില്‍ കയറാന്‍ പറ്റില്ല. വാരിസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. 41കാരനായ നടന്‍ ഏറോമെക്‌സിക്കൊ കസ്റ്റമര്‍ കേര്‍ സര്‍വീസ് ഡെസ്‌കിന് Read more about തലപ്പാവ് അഴിച്ചില്ല; ഇന്ത്യന്‍ അമേരിക്കന്‍ നടന് വിമാനയാത്ര നിഷേധിച്ചു[…]

ഉമിനീരിലൂടെയും മൂത്രത്തിലൂടെയും സിക വൈറസുകള്‍ പടരുമെന്ന് കണ്ടെത്തല്‍

04:10pm 6/2/2016 ബ്രസീലിയ: എബോളയ്ക്ക് പിന്നാലെ ലോകത്തെ ഭീതിയിലാഴ്തിക്കൊണ്ടിരിക്കുന്ന എബോള വൈറസുകള്‍ രോഗബാധിതരുടെ ഉമിനീരിലൂടെയും മൂത്രത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ഗവേഷകരാണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ലോക പ്രസിദ്ധമായ ഗവേഷണ സ്ഥാപനമായ ഓസ്സാ ക്രൂഡ് ഫൗണ്ടേഷന്റെ അധ്യക്ഷന്‍ പൗലോ ഗ്രാവേലാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ കണ്ടെത്തലുകളില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെളിപ്പെടുത്തല്‍ എത്തിയതോടെ രോഗബാധിതര്‍ ഉപയോഗിച്ച വസ്തുക്കളും പാത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് ബ്രസീല്‍ ആരോഗ്യവകുപ്പ് കര്‍ശന വിലക്ക് പുറപ്പെടുവിച്ചു. രോഗികളെ സഹായിക്കുന്നവര്‍ കൈകള്‍ Read more about ഉമിനീരിലൂടെയും മൂത്രത്തിലൂടെയും സിക വൈറസുകള്‍ പടരുമെന്ന് കണ്ടെത്തല്‍[…]

ഹിമപാതത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും

03:55pm 6/2/2016 ജമ്മു: സിയാചിനില്‍ ഹിമപാതത്തില്‍ പരിച്ച സൈനികരില്‍ ഒരു മലയാളിയും ഉള്ളതായി വിവരം. സൈനികരുടെ പേര് വിവരങ്ങള്‍ പ്രതിരോധമന്ത്രാലയം പുറത്ത് വിട്ടു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് ബി.സുധീഷ്(29) ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് സുധീഷിന്റെ വിവാഹം. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ശാലു ആണ് ഭാര്യ. നാല് മാസം പ്രായമുള്ള മീനകക്ഷി മകളാണ്. മരിച്ച സൈനികരില്‍ നാലു പേര്‍ തമിഴ്‌നാട് സ്വദേശികളും മൂന്നു പേര്‍ കര്‍ണാടക സ്വദേശികളും മറ്റുള്ളവര്‍ കേരള, മഹാരാഷ്ര്ട,, Read more about ഹിമപാതത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും[…]

സിറിയയില്‍ വ്യോമാക്രമണം 34 പേര്‍ കൊല്ലപ്പെട്ടു

10:05 05/02/2016 ഡമാസ്‌കസ്: റഷ്യ സിറിയയില്‍ മേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ അലപ്പോയിലായിരുന്നു വ്യോമാക്രമണം. വിമത സ്വാധീന മേഖലകളായ അല്‍ബാബ്, ഹമാ, സോറന്‍ തുടങ്ങിയ മേഖലകളില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്. വിമത നേതാക്കളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെയാണ് അലപ്പോയിലെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 25ന് നടക്കാനിരുന്ന സമാധാന ചര്‍ച്ച പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് ജനീവയില്‍ Read more about സിറിയയില്‍ വ്യോമാക്രമണം 34 പേര്‍ കൊല്ലപ്പെട്ടു[…]