12:33 pm 16/08/2016
വാഷിങ്ടൺ: മറ്റു രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്നവർ സൂക്ഷ്മ പരിശോധനക്ക് വിധേയരാവണമെന്ന് അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ചില രാജ്യങ്ങളിൽ നിന്നുള്ളവരെ പൂർണമായി വിലക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യങ്ങളുടെ പേര് പരാമർശിച്ചില്ല. പാശ്ചാത്യ രാജ്യങ്ങളുടെ മൂല്യങ്ങളിലെ മതപരമായ സഹിഷ്ണുത മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
ഇറാഖ് യുദ്ധത്തെ നേരത്തെ തന്നെ താൻ എതിർത്തിരുന്നു. ഇറാഖിലെ എണ്ണപ്പാടങ്ങൾ കൈയ്യിലെത്താതിരിക്കാൻ അമേരിക്കൻ സർക്കാർ ഇത് കണ്ടുകെട്ടണം. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിൽ അടച്ചുപൂട്ടില്ലെന്നും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് അന്വേഷിക്കാൻ പ്രസിഡൻഷ്യൽ കമീഷൻ സ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു. എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ഹിലരി ക്ലിൻറണിന് നേരിടാനുള്ള ശക്തിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.