ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വിരേന്ദര്‍ സെവാഗ് വിവാദത്തില്‍. ഡൽഹി സര്‍വ്വകലാശാലയിൽ എബിവിപിക്കെതിരെ പ്രതിഷേധിച്ച കാര്‍ഗിൽ രക്തസാക്ഷിയുടെ മകൾ ഗുര്‍മേഹര്‍ കൌറിനെ സെവാഗ് ആക്ഷേപിച്ചെന്നാണ് ആരോപണം. ഞാന്‍ അല്ല 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് , എന്‍റെ ബാറ്റ് ആണ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ സെവാഗ് പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്.
പാകിസ്ഥാന് അല്ല , യുദ്ധം ആണ് എന്‍റെ അച്ഛനെ കൊലപ്പെടുത്തിയതെന്ന് ഗുര്‍മേഹര്‍ കൌര്‍ ട്വീറ്റ് ചെയ്തിരുന്നു. ദില്ലി രാംജാസ് കോളേജിൽ , ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ നേതാവ് ഒമര്‍ ഖാലിദിനെ സെമിനാറിൽ സംസാരിക്കാൻ അനുവദിക്കാതിരുന്ന എബിവിപിക്കെതിരെയാണ് ദില്ലി ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മേഹര്‍ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചത്. സ്റ്റുഡന്‍റ്സ് എഗൈൻസ്റ്റ് എബിവിപി എന്ന ഹാഷ് ടാഗിലൂടെയായിരുന്നു പ്രചാരണം