ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണൻ മാപ്പു പറയണം: വൃന്ദ കാരാട്ട്

02.38 PM 07/11/2016
brinda-karat-7-11.jpg.image.784.410
ന്യൂഡല്‍ഹിന്മ വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കേസ് ഒതുക്കാന്‍ സിപിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടും. ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സിപിഎം നിലപാട്. പേരു വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും വൃന്ദ വ്യക്തമാക്കി.

പീഡനക്കേസില്‍ ആരോപണ വിധേയനായ ജയന്തനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിക്കുമ്പോഴാണ് മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇരയുടെയും അവരുടെ ഭര്‍ത്താവിന്റെയും പേര് പരസ്യമാക്കിയത്. ആരോപണം നേരിടുന്ന ജയന്തന്റെ പേരു പറയാമെങ്കില്‍ അത് ഉന്നയിച്ചവരുടെ പേര് പറയുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു രാധാകൃഷ്ണന്റെ നിലപാട്.

കെ.രാധാകൃഷ്ണനെ പിന്തുണച്ച് രംഗത്തെത്തിയ മന്ത്രി കെ.കെ.ശൈലജയുടെ നിലപാടും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇതിനിടെയാണ് രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുതിര്‍ന്ന അംഗം വൃന്ദ രംഗത്തെത്തിയിരിക്കുന്നത്.