07:40 am 13/6/20@7
ജയ്പുർ: ജയ്സാൽമീറിൽനിന്നു കന്നുകാലികളുമായി തമിഴ്നാട്ടിലേക്കു പോയ സർക്കാർ ഉദ്യോഗസ്ഥ സംഘത്തിനു നേർക്ക് ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. രാജസ്ഥാനിലെ ബാർമറിൽ ദേശീയപാത 15ൽ കന്നുകാലികളുമായി എത്തിയ ട്രക്ക് തടഞ്ഞശേഷം അക്രമികൾ വാഹനത്തിലുണ്ടായിരുന്നവരെ മർദിക്കുകും കല്ലെറിയുകയും ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കൂടാതെ, വിവരമറിയിച്ചിട്ടും സ്ഥലത്തെത്താൻ വിസമ്മതിച്ച ഏഴു പോലീസുകാർക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
തമിഴ്നാട്ടിലെ ആനിമൽ ഹസ്ബന്ററി വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥർ ജയ്സാൽമീറിൽനിന്ന് 50 പശുക്കളെ വാങ്ങിവരവെയാണ് ആക്രമണമുണ്ടായത്. ആവശ്യമായ രേഖകളുമായി അഞ്ചു ട്രക്കുകളിൽ യാത്ര ചെയ്തവരെ ഗോരക്ഷാ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ട്രക്കുകൾ തീവയ്ക്കാനും അക്രമികൾ ശ്രമിച്ചു. നൂറിനടുത്ത് ആളുകൾ സംഘത്തിലുണ്ടായിരുന്നു. പിന്നീട് പോലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.