ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്ന നിയമം ഒക്കലഹോമ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.

11:43am 22/5/2016
– പി.പി.ചെറിയാന്‍
unnamed (3)
ഒക്കലഹോമ: യാതൊരു കാരണവശാലും ഗര്‍ഭഛിദ്രം നിയമവിധേയമാക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയും, ഇതിനെതിരെ ശക്തമായ നിലപാടും സ്വീകരിക്കുകയും ചെയ്തിരുന്ന ഒക്കലഹോമ ഗവര്‍ണ്ണര്‍ ഒക്കലഹോമ സെനറ്റ് അംഗീകരിച്ച ഗര്‍ഭചിദ്ര നിരോധന ബില്‍ നടപ്പാക്കുന്നത് വീറ്റൊ ചെയ്തു. ബില്ലിന് അനുകൂലമായോ, പ്രതികൂലമായോ, വ്യാഴാഴ്ച വരെ നിശ്ശബ്ദത പാലിക്കുകയും, അടുത്ത ബൂധനാഴ്ചവരെ വീറ്റോ ചെയ്യുന്നതിന് സമയം അനുവദിക്കുകയും ചെയ്യുന്ന ബില്ല്(മെയ് 20 വെള്ളി) പെട്ടെന്ന് വീറ്റോ ചെയ്യുവാന്‍ തയ്യാറായതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ഗര്‍ഭഛിദ്ര നിരോധനത്തെ അംഗീകരിക്കുന്നവരെ അത്ഭുതപ്പെടുത്തി.
ബില്ലില്‍ ഒപ്പിടുന്നതു അനാവശ്യമായ നിയമനടപടികള്‍ക്ക് ഇടയാക്കുമെന്നും, നികുതി ദായകരുടെ പണം ഇതിനുവേണ്ടി ചിലവഴിക്കുവാന്‍ ഉദേശിക്കുന്നില്ലെന്നുമാണ് ഗവര്‍ണ്ണരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിച്ച ആന്റി അബോര്‍ഷന്‍ നിയമങ്ങളേക്കാള്‍ കര്‍ശന നിയന്ത്രണങ്ങളും, അബോര്‍ഷന്‍ നടത്തുന്ന ഡോക്ടര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വകുപ്പുകളും ഒക്കലഹോമ പാസ്സാക്കിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആറു വര്‍ഷമായി ജി.ഒ.പി. സംസ്ഥാന നേതാക്കള്‍ ചര്‍ച്ചചെയ്തു രൂപപ്പെടുത്തിയതായിരുന്നു ബില്‍.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംബിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ആദ്യമായി പ്രചരിപ്പിക്കപ്പെട്ട പേര്‍ ഒക്കലഹോമ ഗവര്‍ണ്ണര്‍ ഫോളിന്റേതായിരുന്നു. ട്രംബിനെ പ്രീതിപ്പെടുത്തുന്നതിനാണോ ഗവര്‍ണ്ണര്‍ ഗര്‍ഭചിദ്ര നിരോധന ബില്‍ വീറ്റോ ചെയ്തതെന്ന സംശയവും പ്രബലപ്പെടുന്നുണ്ട്.