09:28 am 25/6/2017
ബെയ്ജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. 112 പേരെ കാണാതായി. മണ്ണിടിച്ചിലിൽ 62 വീടുകളാണ് തകർന്നത്. രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണെന്നു അധികൃതർ അറിയിച്ചു. ഒരു മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ രക്ഷിക്കുവാൻ സാധിച്ചതെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ടിബറ്റൻ മലനിരകളിലാണ് അപകടം സംഭവിച്ചത്. മലയുടെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. സംഭവത്തിൽ 1,600 മീറ്ററോളം റോഡ് തകർന്നു. മലയിടിഞ്ഞതിനെത്തുടർന്ന് താഴ്വാരത്തെ നദിയുടെ ഗതി രണ്ടു കിലോമീറ്ററോളം മാറിയൊഴുകുകയാണ്.
ജനുവരിയിൽ ഹുബെയ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണു മരിച്ചത്.