08:14 pm 12/11/2016
ന്യൂഡൽഹി: നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപണത്തിനെതിരായ വൻ ദൗത്യത്തിെൻറ ഭാഗമെന്ന് ധനമന്ത്രി അരുൺജെയ്റ്റലി. രാജ്യത്തെ 86 ശതമാനത്തോളം വരുന്ന നോട്ടുകൾ മാറ്റുേമ്പാൾ പ്രയാസങ്ങളുണ്ടാവും. ജനങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നു. ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
നോട്ടുകളുടെ വിതരണം പൂർത്തിയാവാൻ ഇനിയും സമയമെടുക്കുമെന്നും അദേഹം സൂചന നൽകി. 58 ലക്ഷത്തോളം ആളുകൾ എസ്.ബി.െഎ വഴി നോട്ടുകൾ മാറ്റി വാങ്ങി. രണ്ട് കോടിയോളം ഇടപാടുകൾ രണ്ട് ദിവസത്തിനുള്ളിൽ എസ്.ബി.െഎ വഴി നടന്നതായും ധനമന്ത്രി പറഞ്ഞു.ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിവിധ പ്രതികരണങ്ങൾ പുറത്ത് വരുന്നുണ്ട്. അതിൽ ചിലത് തീർത്തും നിരുത്തരവാദപരമായ പ്രതികരണങ്ങളാണ്.
പുതിയ 2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മുകളിൽ പൂർണ്ണമായും നിറച്ചിട്ടില്ല വൈകാതെ ഇൗ പ്രക്രിയ പൂർത്തിയാക്കുമെന്നും ജെയ്റ്റലി അറിയിച്ചു. എ.ടി.എമ്മുകൾ സാധാരണ നിലയിലാവാൻ മൂന്നാഴ്ചയെങ്കിലുമെടുക്കും. നോട്ടുകൾ മാറ്റി വാങ്ങാൻ ഡിസംബർ 30 വരെ സമയമുണ്ട് ജനങ്ങൾതിരക്ക് കൂേട്ടണ്ടെന്നും ആവശ്യമില്ല. മുതിർന്ന പൗരൻമാർക്കായി പ്രത്യേക ക്യൂ എർപ്പെടുത്തും. ജെയ്റ്റലി പറഞ്ഞു. നോട്ടുകളിൽ ചിപ്പുണ്ടെന്ന് തരത്തിൽ വരുന്ന വാർത്തകൾ വെറും ഉഹാപോഹങ്ങൾ മാത്രമാണെന്നും അദേഹം പറഞ്ഞു.