12:56 pm 16/09/2016
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഗോസംരക്ഷകരെന്ന് സംശയിക്കപ്പെടുന്നവരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക് പരിക്ക്. ഹാഫിസ് അബ്ദുൽ ഖാലിദ്(25) അലി ഹസൻ(35) എന്നിവരെയാണ് 24 പേരടങ്ങുന്ന സംഘം മർദിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് വെസ്റ്റ് ഡൽഹിയിലെ പ്രേംനഗറിലെ മദ്രസക്ക് പുറത്തായിരുന്നു സംഭവം.
ഇൗദ് ദിനത്തിൽ ബലി നൽകിയ പോത്തുകളുടെ അവശിഷ്ടങ്ങൾ ലോറിയിൽ നിന്നും മൈതാനത്തേക്ക് എടുത്തു മാറ്റുന്നതിനിടെ അതുവഴി ബൈക്കിൽ വന്ന രണ്ടുപേർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മിനുറ്റുകൾക്കകം ആറു കാറുകളിലായി വന്ന അക്രമികൾ േലാറിയിൽ നിന്നും പിടിച്ചിറക്കി ഇരുവരെയും വിവസ്ത്രരാക്കിയശേഷം റോഡിലേക്ക് വലിച്ചിഴച്ച് വടികൊണ്ട് മർദിക്കുകയായിരുന്നു.
തങ്ങൾ പറഞ്ഞതൊന്നും അക്രമികൾ ചെവികൊണ്ടില്ല. മത സംഘടനയിൽപെട്ട ആളുകളെന്ന് പറഞ്ഞാണ് അക്രമിച്ചതെന്നും മർദനത്തിനിരയായ ഖാലിദ് പറഞ്ഞു.