തുള്‍സി ഗബാര്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചു

10:20 am 24/11/2016

പി. പി. ചെറിയാന്‍
Newsimg1_35015830
വാഷിങ്ടന്‍ : ഹവായില്‍ നിന്നുളള യുഎസ് കോണ്‍ഗ്രസ് അംഗം തുള്‍സി ഗബാര്‍ഡ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. നവംബര്‍ 21 നായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ട്രംപിനെ സന്ദര്‍ശിക്കുന്ന ആദ്യ ഡമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് അംഗമാണ് തുള്‍സി.

ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ബര്‍ണിക്കുവേണ്ടി പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായി ഗബാര്‍ഡ് നിലകൊണ്ടു. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മിറ്റിയില്‍ ബര്‍ണി സാന്റേഴ്‌സിനുവേണ്ടി വാദിക്കുന്നതിനു പാര്‍ട്ടി ചെയര്‍ വൈസ് ചെയര്‍ സ്ഥാനം രാജിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു.

യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗം എന്ന ബഹുമതി തുള്‍സിക്കാണ് ലഭിച്ചിട്ടുളളത്. ട്രംപ് ടീമില്‍ സ്ഥാനം ലഭിക്കാവുന്ന ഏക ഡെമോക്രാറ്റിക് പ്രതിനിധിയായിരിക്കും തുള്‍സിയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യന്‍ സമൂഹവുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ഗബാര്‍ഡ് പൊതു തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിലേക്ക് വിജയിച്ചത്.