09:50 AM 21/08/2016
ഇസ്തംബൂൾ: തുർക്കിയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ 30 പേർ മരിച്ചു. 94 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസിയാൻടെപ് നഗരത്തിലാണ് സ്ഫോടനമുണ്ടായത്. മനുഷ്വത്വ രഹിതമായ ആക്രമണമാണ് നടന്നതെന്നും സംഭവത്തിന് പിന്നിൽ കുർദിഷ് വിമതരോ െഎ.എസ് തീവ്രവാദികളോ ആകാമെന്നും തുർക്കി ഉപപ്രധാനമന്ത്രി മെഹ്മദ് സിംസെക് പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലും തുർക്കിയിൽ തുടർച്ചയായ ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നിട്ടുണ്ട്. പി.കെ.കെ എന്നറിയപ്പെടുന്ന കുർദിഷ് മീലീഷ്യയായ കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയോ െഎ.എസോ ഇൗ അക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ജൂണിൽ ഇസ്തംബൂൾ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 44 പേരും കഴിഞ്ഞ മാസം നടന്ന പട്ടാള അട്ടിമറി ശ്രമത്തിൽ 265 പേരും മരിച്ചിരുന്നു.