ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

11:10 am 4/5/2017

ന്യൂഡല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിൽ മോഹന്‍ലാലും സുരഭി ലക്ഷ്മിയും മലയാളത്തിന്‍റെ തിളക്കമായി.

മികച്ച നടിക്കുള്ള പുരസ്‌കാരം സുരഭിയും പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള പുരസ്കാരം മോഹന്‍ലാലും ഏറ്റുവാങ്ങി. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി മലയാളത്തിന് ഏഴ് ദേശീയ അവാര്‍ഡുകളാണ് ഇത്തവണ ലഭിച്ചത്.