ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഗേൾസ് സ്കൂളിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പോലീസുകാർക്കു പരിക്കേറ്റു. സ്ഫോടനത്തിൽ വിദ്യാർഥികൾക്കു പരിക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക വിവരം. പെഷവാറിനു സമീപമാണ് സ്ഫോടനമുണ്ടായത്. ഭീകരവിരുദ്ധ പോലീസ് സേനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
സ്ഫോടനത്തിൽ സ്കൂളിന്‍റെ കവാടവും മതിലും തകർന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും എന്നാൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ താലിബാൻ എതിർക്കുന്നുണ്ടെന്നും പോലീസ് മേധവി അറിയിച്ചു. 2014ൽ സൈനിക സ്കൂളിനു നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ150 പേർ കൊല്ലപ്പെട്ടിരുന്നു