06:30PM 11/05/2016
ന്യൂഡൽഹി: പാമോലിൻ കേസിൽ വിചാരണ തുടരാൻ സുപ്രീംകോടതി ഉത്തരവ്. കേസിൽ നിന്ന് ഇപ്പോൾ ആരെയും കുറ്റമുക്തരാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. പാമോലിൻ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻഭക്ഷ്യ മന്ത്രി ടി.എച്ച് മുസ്തഫ, പി.ജെ തോമസ്, ജിജി തോംസൺ എന്നിവര്‍ നൽകിയ ഹരജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ഇന്ന് ഹരജി പരിഗണിച്ചപ്പോള്‍ ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദെൻറ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് ഈ കേസിെൻറ നിലവിെല സ്ഥിതി എന്താണെന്ന് സംസ്ഥാന സര്‍ക്കാറിെൻറ അഭിഭാഷകനോട് ചോദിച്ചു. സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചശേഷം അങ്ങനെയൊരു പെറ്റീഷന്‍ ഹൈകോടതിയുടെ പരിഗണനയിലില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ചോദിച്ചു. ഇതിനുശേഷമായിരുന്നു ഈ ഘട്ടത്തില്‍ കേസില്‍ നിന്ന് ആരെയും കുറ്റമുക്തരാക്കാന്‍ കഴിയില്ലെന്നും വിചാരണ തുടരണമെന്നും നിർദേശിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.