മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി.

07:16 am 14/6/2017

ചിറ്റഗോംഗ്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി. നിരവധി വീടുകൾ മണ്ണിനടിയിലായി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഏതാനും സൈനികർക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.

രക്ഷാപ്രവർത്തകർക്ക് ഇതേവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഗതാഗത- ടെലിഫോണ്‍ ബന്ധങ്ങൾ വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. ചിറ്റഗോംഗ്, രംഗമതി, ബന്ദർബൻ ജില്ലകളിലാണ് ഏറെ നാശമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലുള്ള രംഗാമാതി ജില്ലയിലെ ആദിവാസി സമൂഹങ്ങളെയാണ് മഴക്കെടുതി സാരമായി ബാധിച്ചിരിക്കുന്നത്.