കശാപ്പ് നിയന്ത്രണം സംബന്ധിച്ച കൂടുതൽ വ്യക്തതയോടെ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

07:19 am 14/6/2017

ന്യൂഡൽഹി: കാലിച്ചന്തകളിലെ കശാപ്പ് നിയന്ത്രണം സംബന്ധിച്ച ഭേദഗതി ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി കൂടുതൽ വ്യക്തതയോടെ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ. ഭാഷാപരമായ സംശയങ്ങൾ ജനിപ്പിക്കുന്ന വിജ്ഞാപനത്തിലെ ഭാഗങ്ങളിൽ തിരത്തൽ വരുത്തി കൂടുതൽ വ്യക്തത വരുത്തുമെന്ന കേന്ദ്ര വനം പരിസ്ഥതി മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു.

തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും സംശയങ്ങളും നീക്കി വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യും. തുകൽ വ്യവസായികളിൽ നിന്നും വിഷയവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ച ഒട്ടേറെ പരാതികൾ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. പൗരൻമാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ കശാപ്പ് വ്യവസായത്തെ തകിടം മറിക്കാനോ വിജഞാപനത്തിലൂടെ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.