16:47 PM 08/11/2016
റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തറിൽ മാവോവാദികൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ മാവോവാദികളും സാമൂഹിക പ്രവർത്തകരുമായ നിരവധി പേർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഡൽഹി സർവകലാശാല പ്രൊഫസറും സോഷ്യോളജി വകുപ്പ് മേധാവിയുമായ നന്ദിനി സുന്ദർ, ജെ.എൻ.യു അധ്യാപിക അർച്ചന പ്രസാദ് എന്നിവരടക്കം പത്തു പേർക്കെതിരെയാണ് കേസെടുത്തത്.
മാവോവാദികൾക്കെതിരെ പ്രവർത്തിക്കുന്ന ശാംനാഥ് ഭാഗലിനെയാണ് നവംബർ നാലിന് സ്വന്തം ഗ്രാമത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം, ഗുഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാഗലിെൻറ ഭാര്യ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തതെന്ന് ബസ്തർ െഎ.ജി എസ്.ആർ.പി ഖല്ലൂരി പറഞ്ഞു.
മാവോവാദി സ്വാധീന മേഖലയിൽ ഉൾപ്പെടുന്ന സുഖ്മ ജില്ലയിലാണ് ശാംനാഥ് ഭാഗലിെൻറ സ്ഥലമായ നമ ഗ്രാമം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഇത്. നന്ദിനിയും മറ്റുള്ളവരും ഇവിടെ നടത്തിയ യോഗം പ്രകോപനപരമായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഭാഗലിെൻറ ഭാര്യ ആരോപിക്കുന്നത്. നന്ദിനി സുന്ദർ ജൂണിൽ റിച്ച കേശവ് എന്ന വ്യാജ പേരിൽ നമ ഗ്രാമം സന്ദർശിച്ചിരുന്നതായും ബസ്തർ െഎ.ജി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊലീസ്-സൈനിക സാന്നിധ്യമുള്ള ജില്ലയാണിന്ന് ഛത്തിസ്ഗഢിലെ ബസ്തര്‍. ബസ്തറിലെ ഇന്ത്യയുടെ യുദ്ധത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച നന്ദിനി സുന്ദര്‍ ‘ദി ബേണിങ് ഫോറസ്റ്റ്’ (കത്തുന്ന കാട്) എന്നപുസ്തകത്തില്‍ ഇത് വിശദീകരിക്കുന്നുണ്ട്.
2011 മാര്‍ച്ചിൽ ദന്തേവാഡ ജില്ലയിലെ തദ്‌മേത്‌ല ഗ്രാമത്തിൽ 160ഓളം വരുന്ന ആദിവാസി കുടിലുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ടില്‍ മാവോവാദികളായിരുന്നു കുറ്റക്കാര്‍. എന്നാല്‍ സാല്‍വാ ജുദൂം അടക്കമുള്ള മാവോയിസ്റ്റ് വിരുദ്ധ സേനയാണ് തീയിട്ടതെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു. നന്ദിനി സുന്ദർ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്