മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു.

10:13 am 31/3/2017

images

സിയൂൾ: അഴിമതിക്കേസിൽ ഇംപീച്ചു ചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്തു. ഗ്യൂൻഹൈയെ അറസ്റ്റു ചെയ്യാനുള്ള വാറന്‍റിനു പ്രോസിക്യൂട്ടർമാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് അറസ്റ്റ്.

അധികാര ദുർവിനിയോഗം, കൈക്കൂലി, സർക്കാർ രഹസ്യങ്ങളുടെ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പാർക്കിനെതിരേയുള്ളത്. അടുത്ത സുഹൃത്തായ ചോയി സൂൺസിൽ വൻകിട കന്പനികളിൽനിന്നു സമ്മർദം ചെലുത്തി സ്വന്തം കന്പനികളിലേക്കു പണമൊഴുക്കിയതാണ് പാർക്കിനു വിനയായത്.

സർക്കാരിൽ പദവിയില്ലാതിരുന്ന ചോയിക്ക് സർക്കാർ രേഖകൾ പരിശോധിക്കാൻ അവസരം നൽകുകയും കൈക്കൂലി വാങ്ങുന്നതിന് മൗനാനുവാദം നൽകുകയും ചെയ്തെന്നാണു പാർക്കിനെതിരേയുള്ള ആരോപണം. നേരത്തെ പ്രോസിക്യൂട്ടർമാർ പാർക്കിനെ ചോദ്യം ചെയ്തിരുന്നു.