10:17 am 31/3/2017
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റൺ ക്വാർട്ടറിൽ പി.വി സിന്ധുവും സൈന നെഹ്വാളും നേർക്കുനേർ. തായ്ലാൻഡിന്റെ പോർണപവി ചോചുവോംഗിനെ പരാജയപ്പെടുത്തിയാണ് സൈന അവസാന എട്ടിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്കോർ: 21-14, 21-12.
എന്നാൽ സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം അനായാസമായിരുന്നില്ല. ജപ്പാന്റെ സായീന കവാകാമിയെ കടുത്ത പോരാട്ടത്തിലാണ് സിന്ധു മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെയും വിജയം. ആദ്യ സെറ്റ് 21-16 ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റിൽ വെല്ലുവിളി നേരിട്ടു. രണ്ടാം സെറ്റിൽ 23-21 നാണ് സിന്ധു എതിരാളിയെ മറികടന്നത്.
രാജ്യാന്തര തലത്തിൽ ഇത് രണ്ടാം തവണയാണ് സിന്ധുവും സൈനയും നേർക്കുനേർ വരുന്നത്. 2014 ൽ സൈയിദ് മോദി ഗ്രാൻഡ് പ്രിക്സിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. അന്ന് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ സൈന പരാജയപ്പെടുത്തുകയും ചെയ്തു.