മോഹന്‍ലാല്‍ എനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് എം.ജി ശ്രീകുമാര്‍

07:51 am 20/6/2017

ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു നടന്ന സുഹൃത്തുക്കളായിരുന്നു മോഹന്‍ലാലും എം ജി ശ്രീകരുമാറും. സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയതും അവര്‍ ഒരുമിച്ച് ആയിരുന്നു. മോഹന്‍ലാലും ഗായകന്‍ എംജി ശ്രീകുമാറുമായുള്ള സൗഹൃദം അതുകൊണ്ടു തന്നെ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഇതിനിടെ എംജി ശ്രീകുമാറിനെ വളര്‍ത്തിയത് മോഹന്‍ലാലുമായുള്ള സൗഹൃദമാണെന്നും, ലാല്‍ ശുപാര്‍ശ ചെയ്താണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നുമുള്ള ആരോപണങ്ങളെ തള്ളി എംജി ശ്രീകുമാര്‍ തന്നെ രംഗത്തെത്തി.
മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടിട്ട് തന്നെ ഏറെക്കാലമായി. അവരവരുടേതായ തിരക്കുകളിലാണ്. ഫേയ്‌സ്ബുക്കിലൊക്കെ ചില പോസ്റ്റുകള്‍ കണ്ടു മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ പാടിയത്. പുള്ളി കാരണം ഒരു പാട്ടും ഞാന്‍ പാടിയിട്ടില്ല. അങ്ങനെയെങ്കില്‍ കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ.
തിരുവനന്തപുരത്ത് നിന്ന് ഞങ്ങളൊക്കെ ഒരുമിച്ച് സിനിമയിലേയ്ക്ക് എത്തിയത് യാദൃശ്ചിമായാണ്. പ്രിയദര്‍ശന്‍ വന്നു, അശോക് കുമാര്‍ വന്നു അവര്‍ രണ്ടു പേരും കൂടി മോഹന്‍ലാലിനെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേയ്ക്ക് തള്ളി വിട്ടു. പിന്നീട് അദ്ദേഹം വലിയ സ്റ്റാറായി.
പിന്നീട് പ്രിയന് പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലേയ്ക്ക് ഓഫര്‍ വന്നു. അതില്‍ ഞാന്‍ പാടി. അക്കാലത്ത് എല്ലാവരുടെയും മോഹം സിനിമയാണ്. സുരേഷ് കുമാറും വന്നു. ചിത്രാഞ്ജലിയില്‍ ഒന്നിച്ചു ചര്‍ച്ചയും ഉറക്കവും. അവിടെ ആരും ആരെയും വളര്‍ത്തിയിട്ടില്ല. എല്ലാവരും വളരുകയായിരുന്നെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു.