ലണ്ടൻ: മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. രാജ്യത്ത് മറ്റൊരു ഭീകരാക്രമണം ഉണ്ടായേക്കാമെന്നും തെരേസ മേ മുന്നറിയിപ്പ് നൽകി. 22 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെ തുടർന്നു ബ്രിട്ടനിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ അരീനയിൽ അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത വേദിയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ചാവേർ ആക്രമണം നടത്തിയത് സൽമാൻ അബെദി എന്ന 22 വയസുകാരനാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചിരുന്നു.