11:13 AM 22/11/2016
തിരുവനന്തപുരം: 1000, 500 നോട്ടുകൾ പിൻവലിച്ചത് വഴി സ്വകാര്യ ഒാൺലൈൻ പണമിടപാട് കേന്ദ്രങ്ങളാണ് ലാഭം കൊയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നോട്ടുകൾ പിൻവലിച്ചത് ജനത്തോടുള്ള ക്രിമിനൽ നടപടിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
മാപ്പർഹിക്കാത്ത കുറ്റമാണ് കേന്ദ്രസർക്കാർ ചെയ്തത്. കേന്ദ്രത്തിനെതിരെ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി പോകണം. സഹകരണ പ്രശ്നത്തിൽ സർക്കാറിന്‍റെ ഏത് തീരുമാനത്തിലും പ്രതിപക്ഷം പങ്കുചേരുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
നോട്ട് പിൻവലിക്കൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രമാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. ജനങ്ങളുടെ നിഷ്കളങ്ക പിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി കരുതി. ആദ്യ ദിവസം കഴിഞ്ഞപ്പോൾ ജനം കണ്ണു തുറന്ന് പ്രതികരിക്കാൻ തുടങ്ങിയെന്നും വി.എസ് പറഞ്ഞു.