ന്യൂഡൽഹി: വടക്കൻ കശ്മീർ ബാരമുളള ജില്ലയിലെ സോപൂർ മേഖലിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികൾ തമ്പടിച്ചിടുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്.
ജമ്മു കശ്മീർ പൊലീസും സൈന്യത്തിലെ രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ സോപൂരിലെ ഒരു വീട്ടിനുള്ളിൽ നിന്നാണ് തീവ്രവാദികളെ പിടികൂടിയതെന്നാണ് പൊലീസ് അറിയിക്കുന്ന വിവരം.
രണ്ടു തീവ്രവാദികളാണ് വീടിനുള്ളിൽ ഉണ്ടായിരുന്നതെന്ന് കരുതുന്നു. പുലർച്ചെ 2.45 ഒാടു കൂടി തീവ്രവാദികളെ കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. 6.45നാണ് ഏറ്റുമുട്ടൽ അവസാനിച്ചതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.