ലക്നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് സ്നേഹം തട്ടിപ്പാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഗൊരക്പുരിൽ യുപി മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽപെട്ടവരുമായി ഭക്ഷണം കഴിച്ചത് തട്ടിപ്പിന്റെ ഭാഗമാണ്. ഈ വിഭാഗത്തെ വഞ്ചിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവരുടെ കണ്ണ് വോട്ട് ബാങ്കിലേക്ക് മാത്രമാണെന്നും മായാവതി കുറ്റപ്പെടുത്തി.
ഈ നാടകമെല്ലാം അവർക്ക് ദളിത് വോട്ട് നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്. ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണ്. രാജ്യം മുഴുവനും ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളുടെ ഇരയാണ്. പാർശ്വവത്കരിക്കപ്പെട്ടവരുമായി ഭക്ഷണം കഴിക്കുകയെന്നത് ദളിത് വിഭാഗങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും മായാവതി കൂട്ടിച്ചേർത്തു