വിമാന കമ്പനികള്‍ സർവിസുകളും നിർത്തിയത് പ്രവാസികൾ ഉൾപ്പെടെ നിരവധിപേരെ പ്രതികൂലമായി ബാധിക്കും

07:00 am 6/6/2017 ദുബൈ: സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കും ഖത്തർ എയർവേസ് തിരിച്ചുമുള്ള സർവിസുകളും നിർത്തിയത് പ്രവാസികൾ ഉൾപ്പെടെ നിരവധിപേരെ പ്രതികൂലമായി ബാധിക്കും. കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് ഖത്തർ എയർവേസ് വഴി ഉംറക്ക് സൗദിയിലെത്തിയത്. സന്ദർശനവിസയിൽ വന്ന് തിരിച്ചുപോവാൻ ഒരുങ്ങിയവരുമുണ്ട്. ഇവരെല്ലാം വിവരമറിഞ്ഞതോടെ ആശയക്കുഴപ്പത്തിലാണ്. ഇൗ രാജ്യങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന നിരവധി മലയാളികളുണ്ട്. ഇവരുടെ യാത്രകളും അവതാളത്തിലാകും. വിമാന സർവിസ് നിർത്തുന്നത് ചരക്കു ഗതാഗതത്തെയും ബാധിക്കും. എമിറേറ്റ്‌സ് Read more about വിമാന കമ്പനികള്‍ സർവിസുകളും നിർത്തിയത് പ്രവാസികൾ ഉൾപ്പെടെ നിരവധിപേരെ പ്രതികൂലമായി ബാധിക്കും[…]

ലണ്ടൻ ഭീകരാക്രമണം നടത്തിയ രണ്ട് ഭീകരരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു

06:55 am 6/6/2017 ലണ്ടൻ: ലണ്ടൻ ഭീകരാക്രമണം നടത്തിയ രണ്ട് ഭീകരരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. കിഴക്കൻ ലണ്ടനിലെ ബാർകിംഗ് സ്വദേശികളായ ഖുറം ഭട്ട് (27), റാഷിദ് റെഡൗനെ (30) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചു. പാക്കിസ്ഥാനിൽ ജനിച്ച ഖുറം ബ്രിട്ടീഷ് പൗരത്വം നേടിയ ആളാണ്. ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 7 പേരാണ് കൊല്ലപ്പെട്ടത്. 36 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരിൽ 18 പേരുടെ നിലഗുരുതരമായി തുടരുകയാണ്. ലണ്ടൻ പാലത്തിലും ബറോ മാർക്കറ്റിലുമാണ് Read more about ലണ്ടൻ ഭീകരാക്രമണം നടത്തിയ രണ്ട് ഭീകരരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു[…]

ഒർലാൻഡോയിലുണ്ടായ വെടിവയ്പിൽ അഞ്ചു പേർ മരിച്ചു

06:50 am 06/6/2017 ഫ്ലോറിഡ: അമേരിക്കയിലെ ഒർലാൻഡോയിലുണ്ടായ വെടിവയ്പിൽ അഞ്ചു പേർ മരിച്ചു. സംഭവത്തിൽ‌ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നിലഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ എട്ടിന് ഒർലാൻഡോയിൽ ഹാഗിംഗ് മോസ് റോഡിനു സമീപം വെയർഹൗസിലായിരുന്നു വെടിവയ്പ്.‌ അക്രമിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒർലൻഡോ പൾസ് നിശാക്ലബിൽ 49 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ വാർഷികത്തിലാണു സംഭവം.

ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു.

05:48 pm 5/6/2017 ശ്രീഹരിക്കോട്ട : ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ വിക്ഷേപണം നുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയിലെ നിർണായക ചുവടുകൂടിയാണ്. വിക്ഷേപണം ഇങ്ങനെ വൈകിട്ട് 5.28: വിക്ഷേപണം: ആദ്യ കുതിപ്പ്. വേഗം സെക്കൻഡിൽ ഒരു കിലോമീറ്റർ. 5.31.44: അന്തരീക്ഷം പിന്നിടുന്നതോടെ ജിഎസ്എൽവിയുടെ ശിരോഭാഗം തുറന്നു മാറുന്നു. ജിസാറ്റ് 19 ഉപഗ്രഹം വെളിയിൽ കാണാനാകും. 5.33.22: ക്രയോജനിക് എൻജിൻ (മൂന്നാം Read more about ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു.[…]

ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

02:55 pm 5/6/2017 ല്കനോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തീപിടിത്തത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നും ഗോൻഡയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.

02:49 pm 5/6/2017 കെയ്റോ: നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അവർ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീക്കം. ബഹ്റിനാണ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്തത്. ഖത്തർ നയതന്ത്ര പ്രതിനിധികളോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി 48 മണിക്കൂർസമയം അനുവദിച്ചിട്ടുണ്ടെന്നും ബഹ്റിൻ മന്ത്രാലയ Read more about നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.[…]

ചാമ്പ്യന്‍സ് ലീഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യുവന്‍റസ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു.

09:29 am 5/6/2017 ടൂറിൻ: ഇറ്റലിയിലെ ടൂറിനിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യുവന്‍റസ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു. നഗരത്തിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന മത്സരം കാണുകയായിരുന്ന ആരാധകർക്കിടയിൽ ബോംബ് ഭീഷണിയുടെ വ്യാജവാർത്ത പരന്നതാണ് അപകടം ഉണ്ടാകാൻ കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേരു‌ടെ പേരുടെ നില ഗുരുതരമാണ്.

കാഷ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഭീകരാക്രമണം

07:34 am 5/6/2017 ശ്രീനഗർ: വടക്കൻ കാഷ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഭീകരാക്രമണം.ബന്ദിപ്പോരയിലെ സുന്പാൽ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ ഏറ്റുമുട്ടലുണ്ടായത്. ചാവേർ ആക്രമണത്തിന് തയാറായി എത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. സിആർപിഎഫ് 45-ാം ബറ്റാലിയന്‍റെ ക്യാന്പിനു നേരെയാണ് ഭീകരർ ആക്രമണം ന‌ടത്തിയത്. ഭീകരർക്കെതിരെയുള്ള പോരാട്ടം പത്തു മിനിറ്റോളം നീണ്ടു എന്നാണ് റിപ്പോർട്ട്. ‌‌‌ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. ഗ്രനേഡുകൾ, എകെ 47 തോക്കുകൾ, തുടങ്ങിയവയാണ് പിടി‌ച്ചെടുത്തത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശം സൈന്യം Read more about കാഷ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഭീകരാക്രമണം[…]

ലണ്ടൻ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

7:32 am 5/6/2017 ലണ്ടൻ: ഐഎസിന്‍റെ ഒൗദ്യോഗിക വാർത്ത ഏജൻസിയായ അമഖ് ആണ് വാർത്ത പുറത്തുവിട്ടത്. ഭീകരാക്രമണത്തിൽ ഏഴു പേരെ കൊലപ്പെടുകയും 48 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടകവസ്തുക്കൾ ദേഹത്തുണ്ടെന്നു ഭീഷണിപ്പെടുത്തിയ ഭീകരർ ലണ്ടൻ ബ്രിഡ്ജിൽ ആളുകൾക്കിടയിലേക്ക് വാൻ ഓടിച്ചു കയറ്റിയും തൊട്ടടുത്ത മാർക്കറ്റിൽ കടന്ന് കുത്തിവീഴ്ത്തുകയും ആ‍യിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ദാരുണസംഭവം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. എട്ടിന് പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ബ്രിട്ടനെ നടുക്കിയ ആക്രമണം നടന്നത്. മേയ് Read more about ലണ്ടൻ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.[…]

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.

07:25 M 5/6/2017 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.മസ്തൂങ് ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായാണ് ഏറ്റുമുട്ടലുണ്ടായത്. ഗുഹയിൽ ഒളിച്ചിരുന്ന് ഭീകരാക്രമണ പദ്ധതി തയാറാക്കുകയായിരുന്നവരെയാണ് വധിച്ചതെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്കു ഏറ്റുമുട്ടലിൽ പരിക്കേറ്റു. സൈന്യവും പോലീസും സംയുക്തമായാണ് ഭീകരർക്കായി തെരച്ചിൽ നടത്തിയത്.