09:44 am 29/10/2016
– ജോര്‍ജ് ജോണ്‍
ജറുസേലം: ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നതിന് യേശുക്രിസ്തുവിന്റേതെന്ന് കരുതുന്ന കബറിടം തുറന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞന് പ്രൊഫസര്‍ അന്റോണിയ മോറോപോലോയുടെ നേത|ത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഗവേഷണത്തിലൂടെ കമ്പറിടത്തിലെ ഉള്ളറ രഹസ്യങ്ങള്‍ മാത്രമല്ല ഗവേഷകര്‍ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്. പുരാതന ജറുസലേമിലെ പുനരുത്ഥാന പള്ളിയിലാണ് കമ്പറിടം സ്ഥിതിചെയ്യുന്നത്. നിലവില്‍ ആറു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് ഈ പുനരുത്ഥാനപള്ളി. ഇതില്‍ പ്രമുഖരായ ഗ്രീക്ക് ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ സഭകളാണ് 2015ല്‍ ആതന്‍സിലെ സാങ്കേതിക സര്‍വ്വകലാശാലയെ പര്യവേഷണത്തിനായി ക്ഷണിച്ചത്.
1326 ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് യേശുവിന്റെ കമ്പറിടം കണ്ടെത്തുന്നത്. തീ പിടിത്തത്തില്‍ നശിച്ച കമ്പറിടം 1808-1810 കാലഘട്ടത്തില്‍ പുനരുദ്ധരിച്ചു. ഉയര്‍ത്തെഴുന്നേല്‍പ്പിനും, കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. കമ്പറിടത്തിന്റെ മാര്‍ബിള്‍ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതില്‍ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തിയെന്ന് നാഷണല്‍ ജിയോഗ്രഫിക്ക് ആര്‍ക്കോളൊജിസ്റ്റ് ഫെഡറിക്ക് ഫൈബേര്‍ട്ട് പറഞ്ഞു. ഗവേഷണം നടക്കുന്ന സമയത്ത് വിശ്വാസികള്‍ക്കും, തീര്‍ത്ഥാടകര്‍ക്കും യേശുവിന്റെ കമ്പറിടം കാണാന്‍ സാധിക്കുകയില്ല.