05:38 pm 31/5/2017
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ 80 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ബുധനാഴ്ച രാവിലെ കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം ശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 350 പേർക്കാണ് പരിക്കേറ്റത്.
ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്ക്കേതിരെ അഫ്ഗാനിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.