കാലാ’യുടെ പേരും തിരക്കഥയും മോഷ്ടിച്ചതാണെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് പരാതി.

05:51 pm 31/5/2017

ചെന്നൈ: കാലാ’യുടെ പേരും തിരക്കഥയും മോഷ്ടിച്ചതാണെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് പരാതി. ചെന്നൈ കരപ്പാക്കം ഭാരതി സാലൈ സ്വദേശിയായ തിരക്കഥാകൃത്ത് രാജശേഖരൻ (നാഗരാജ്) ആണ് പരാതി നൽകിയത്.

കാലാ-കരികാലൻ എന്ന പേരിൽ സിനിമ, സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഒാഫ് കോമേഴ്സിൽ 1996 ഏപ്രിൽ 24ന് രജിസ്ട്രർ ചെയ്തതിെൻറ രേഖകളും ഇദ്ദേഹം പൊലീസിൽ സമർപ്പിച്ചു. സിനിമയുടെ വ്യക്തമായ വിവരങ്ങൾ രജനീകാന്തിനും രജനി ഫാൻസ് ക്ലബ് മാനേജർ സത്യ നാരായണനും അറിവുള്ളതാണെന്നും പരാതിയിൽ അവകാശപ്പെടുന്നു. കരികാലൻ േചാള രാജാവിെന ആസ്പദമാക്കിയുള്ള സിനിമ ഇടക്കുവെച്ച് ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ രജനിയെ കേന്ദ്ര കഥാപാത്രമാക്കി മരുമകൻ ധനുഷിെൻറ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി ഇതേ പ്രമേയത്തിൽ സിനിമ പ്രഖ്യാപിച്ചത് നിരാശപ്പെടുത്തിയെന്ന് രാജേശഖരൻ മാധ്യമങ്ങളോട് പറഞ്ഞു. കബാലിക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലായുടെ ഷൂട്ടിങ് കഴിഞ്ഞദിവസം മുംബൈയിൽ തുടങ്ങി. മുമ്പ് രജനി നായകനായ ‘ലിംഗ’യുടെ കഥയും മോഷ്ടിച്ചതാണെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിൽ കെ.ആർ. രവി രത്തിനം എന്നയാൾ പരാതി നൽകിയിരുന്നു. വിവാദത്തെത്തുടർന്ന് പത്ത് കോടി രൂപ നിർമാതാവ് കോടതിയിൽ കെട്ടിവെച്ച ശേഷമാണ് 2014 ഡിസംബറിൽ സിനിമ പുറത്തിറക്കാൻ കോടതി അനുവദിച്ചത്.