കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറസ്റ്റിലായേക്കും.

06:46 pm 13/6/2017

ബംഗളൂരു: അഴിമതിക്കേസിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറസ്റ്റിലായേക്കും. അനധികൃത ഇരുമ്പയിര് ഖനന കേസില്‍ ബംഗളൂരു കോടതി കുമാരസ്വാമിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. നേരത്തെ കേസില്‍ മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, എന്‍. ധരംസിംഗ് എന്നിവര്‍ക്കെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അനധികൃത ഖനനത്തില്‍ ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനാണ് കര്‍ണാടകയിലെ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടത്.

മലയാളിയായ പൊതുപ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.എസ്.എം. കൃഷ്ണ, ധരംസിങ്, എച്ച്. ഡി. കുമാരസ്വാമി എന്നിവര്‍ മുഖ്യമന്ത്രിയായിരിക്കെ ബെല്ലാരിലെ വന മേഖലയില്‍ നിയമം ലംഘിച്ച് ഖനനത്തിന് അനുവാദം നല്‍കിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. ലോകായുക്തയ്ക്ക് ടി.ജെ. എബ്രഹാം നല്‍കിയ പരാതിയിൽ 2011-ല്‍കര്‍ണാടക പോലീസ് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.