ചാറ്റിംഗില്‍ തുടക്കമിട്ട് ബ്ലാക്‌മെയ്‌ലിംഗ്; കൗമാരക്കാരെ കുടുക്കാന്‍ റാക്കറ്റ് സജീവം

10:20am 25/7/2016

ബാബു ചെറിയാന്‍
Newsimg1_98339456
കോഴിക്കോട്: വിദേശ വനിതകളെ ഉപയോഗിച്ച് അശ്ലീലചാറ്റില്‍ കുടുക്കി ബ്ലാക്‌മെയ്‌ലിംഗിലൂടെ വിദ്യാര്‍ഥികളില്‍നിന്നു പണം തട്ടുന്ന സെക്‌സ് റാക്കറ്റ് കേരളത്തില്‍ സജീവമാകുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 80 കേസുകളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പത്തോളം പേര്‍ക്കും, കൊച്ചിയിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്കും പണം നഷ്ടപ്പെട്ടു. ഏതാണെ്ടല്ലാ ജില്ലകളിലുമുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ബ്ലാക്‌മെയ്‌ലിംഗിനു വഴങ്ങി രക്ഷിതാക്കളുടെ പണവും ആഭരണ വും മോഷ്ടിച്ചു മാനസിക വിഭ്രാന്തിയില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കൗണ്‍സലിംഗിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാ നഹാനി ഭയന്ന് ആരും പോലീസില്‍ പരാതിപ്പെടാത്തതു മുതലെടുത്ത് ഹൈദരാബാദ് കേന്ദ്രീകരിച്ച സെക്‌സ് റാക്കറ്റ് കൂടുതല്‍ പേരെ ഇരയാക്കിക്കൊണ്ടിരിക്കുന്നു.

സൈബര്‍ കുറ്റാന്വേഷണ വിദഗ് ധ ധന്യ മേനോന്‍ നടത്തിയ അന്വേ ഷണത്തിലാണു സംസ്ഥാനത്ത് അടുത്ത കാലത്തായി നടന്ന എണ്‍പ തില്‍പരം ബ്ലാക്‌മെയ്‌ലിംഗ് തട്ടിപ്പു കളുടെ വിശദാംശം ലഭിച്ചത്. കൗമാ രക്കാരായ ആണ്‍ കുട്ടികളെ യാണു സംഘം വലയില്‍ വീഴ്ത്തുന്നത്.

ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം നോക്കിയാണു സംഘം ഇരകളെ കണെ്ടത്തുന്നതെന്നു ധന്യ മേനോന്‍ ‘ദീപികയോടു’ പറഞ്ഞു. ആഡംബര വീടുകളുടെയോ വില കൂടിയ കാറുകളുടെയോ പശ്ചാത്തലത്തില്‍ പ്രൊഫൈല്‍ ചിത്രം പോ സ്റ്റ് ചെയ്തവരാണ് ഇതുവരെ കുടുങ്ങിയവരില്‍ അധികവും. എസ്എസ്എല്‍സിയോ പ്ലസ്ടുവോ പാസാകുന്ന വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക് പേജില്‍ വിദേശ യുവതികളുടെ അക്കൗണ്ടില്‍നിന്ന് അഭിനന്ദന സന്ദേശം അയയ്ക്കുന്നതാ ണ് തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്നങ്ങോട്ട് ചാറ്റിംഗ് ആരംഭിക്കും.

കുടുംബപശ്ചാത്തലവും സാമ്പത്തിക സ്ഥിതിയുമെല്ലാം ചാറ്റിംഗി ലൂടെ കൈക്കലാക്കും. പിന്നീട് സെ ക്‌സ് വിഷയങ്ങളും നഗ്നചിത്ര ങ്ങളും കൈമാറും. യുവതികള്‍ തന്നെയാണ് ഇതിനു തുടക്കമിടുക. ചിത്രം അയച്ചു കഴിഞ്ഞാല്‍ ദിവസ ങ്ങള്‍ക്കകം ഭീഷണി സന്ദേശമെത്തും. ആവശ്യപ്പെടുന്ന പണം പറയുന്ന അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ മുന്‍പയച്ച സന്ദേശങ്ങളും നഗ്നചിത്രങ്ങളും സോഷ്യല്‍ മീ ഡിയയില്‍ പരസ്യപ്പെടുത്തി രക്ഷിതാക്കളുടെ ഫേസ്ബുക്ക് പേജില്‍ ടാഗ് ചെയ്യുമെന്നാവും ഭീഷണി.

ഗത്യന്തരമില്ലാതെ വിദ്യാര്‍ഥി കള്‍ സ്വന്തം വീടുകളില്‍നിന്നു മോ ഷ്ടിക്കാന്‍ നിര്‍ബന്ധിതരാകും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എണ്‍ പതിലധി കം കേസുകളിലും ഒരേ രീതിയിലാണ് ബ്ലാക്‌മെയ്‌ലിംഗ് നടന്നതെന്ന് ധന്യ മേനോന്‍ പറഞ്ഞു.

മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ മലപ്പുറം ജില്ലയിലെ ഒരു വിദ്യാര്‍ഥി ചതിയില്‍പ്പെട്ട് അടുത്തി ടെ വീട്ടില്‍നിന്ന് ഒളിച്ചോടി. മംഗലാപുരത്തുനിന്നു വീണെ്ടടുത്ത കു ട്ടിയെ കൗണ്‍സലിംഗിനു വിധേയമാക്കി. വീട്ടില്‍നിന്നു ഇനി മോഷ്ടിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ ഭയ ന്നു നാടുവിട്ടതാണെന്നു കുട്ടി വെളിപ്പെടുത്തി. മാനഹാനി ഭയന്നു പോലീസില്‍ പരാതിപ്പെടാന്‍ രക്ഷിതാക്കള്‍ തയാറായില്ല.

എറണാകുളത്തെ അധ്യാപക ന്റെ മകന്‍ പിതാവിന്റെ പേഴ്‌സില്‍നിന്നു നിരന്തരം പണം മോഷ്ടിച്ചതിനു പുറമെ അമ്മയുടെ സ്വര്‍ണവളകളും കവര്‍ന്നു. വീട്ടുവേലക്കാരിയെയാണ് ആദ്യം സംശയിച്ചത്. ഒടുവില്‍, എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ ജ്യേഷ്ഠന്റെ ബൈക്ക് മോ ഷ്ടിച്ച് വിറ്റു. സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോ ലീസ് നടത്തിയ അന്വേഷണത്തി ലാണ് സംഭവം പുറത്തു വന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ബ്ലാ ക്‌മെയ്‌ലിംഗ് തട്ടിപ്പു നടക്കുന്നു ണെ്ടങ്കിലും പൂനയില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016 ജനുവരിയില്‍ രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ സെക്‌സ് റാക്കറ്റിലെ മൂന്നു പേര്‍ പിടിയിലായി.

പത്താം ക്ലാസ് മുതല്‍ ചെറിയ തുക ആവശ്യപ്പെട്ടിരുന്ന റാക്കറ്റ് ഒറ്റ യടിക്ക് 30,000 രൂപ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്കു കാരണമായത്. മറ്റൊരു വിദ്യാര്‍ഥിയുടെ ബൈ ക്ക് മോഷ്ടിച്ച് വിറ്റ കേസില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യ. കേസില്‍ രണ്ട് ഹൈദരാബാദ് സ്വദേശികളെയും ഒരു റഷ്യന്‍ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്യ്തു. വിദ്യാര്‍ഥികളുമായി ചാറ്റിംഗ് നടത്തുന്നതിനാണു റഷ്യന്‍ യുവതിയെ വലിയ ശമ്പളത്തില്‍ ജോലിക്കു വച്ചത്.