ട്രംപിന്റെ ജൈത്രയാത്ര തുടരുന്നു ; ഇലക്ട്രറല്‍ വോട്ടുകളുടെ എണ്ണം വീണ്ടും ഉയര്‍ന്നു

08:50 am 13/11/2016

– പി. പി. ചെറിയാന്‍
Newsimg1_33144117
ഫീനിക്‌സ്(അരിസോണ): പൊതുതിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കുമ്പോള്‍ ട്രംപിനുണ്ടായിരുന്ന ഇലക്ട്രറല്‍ വോട്ടുകളുടെ എണ്ണം 279. വ്യാഴാഴ്ച വൈകിട്ട് അരിസോണയിലെ അവസാന ഫലം പ്രഖ്യാപിച്ചപ്പോള്‍ ട്രംപിന് 11 വോട്ടുകള്‍ കൂടി ലഭിച്ചതോടെ ലീഡ് 290 ആയി ഉയര്‍ന്നു. എന്നാല്‍ പോപ്പുലര്‍ വോട്ടുകള്‍ ഹിലറിയേക്കാള്‍ 4 ലക്ഷം കുറവാണ്.

കഴിഞ്ഞ 20 വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തുണച്ചിരുന്ന സംസ്ഥാനം ഇക്കുറിയും ട്രംപിനെ തന്നെയാണ് വിജയിപ്പിച്ചത്. 1996ലാണ് അവസാനമായി അരിസോണ ബില്‍ ക്ലിന്റനിലൂടെ ഡമോക്രാറ്റിക്ക് പാര്‍ട്ടി പിടിച്ചെടുത്തത്.

ബറാക്ക് ഒബാമയെ ഒമ്പത് ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതെങ്കില്‍ ഇത്തവണ ഹിലറി അത് നാലു ശതമാനമായി കുറച്ചുവെന്നു ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് അല്‍പം ആശ്വാസം നല്‍കിയിട്ടുണ്ട്.

അരിസോണയില്‍ ക്ലിന്റനു മുമ്പ് ജയിച്ച ഏക ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹാരി എസ് ട്രു മാനാണ്. അരിസോണ തിര!ഞ്ഞെടുപ്പില്‍ ട്രംപ് 1021154 വോട്ടുകള്‍(49.5%) നേടിയപ്പോള്‍ ഹിലറിക്ക് ലഭിച്ചത് 936250(45.4%) വോട്ടുകളാണ്. ട്രംപിന് 84904 വോട്ടുകളുടെ ഭൂരിപക്ഷം. അരിസോണയിലെ പല സ്ഥലങ്ങളിലും ലറ്റിനൊ വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നതിനാല്‍ ഇത്തവണ ഇവിടെ ഹിലറി ജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഒബാമ ഭരണ കൂടത്തോടുളള ആഫ്രിക്കന്‍– അമേരിക്കക്കാരുടെ അമര്‍ഷവും ലാറ്റിനൊ വോട്ടര്‍മാരുടെ പോളിങ് കുറഞ്ഞതുമാണ് ഹിലറിയുടെ പരാജയത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.