മുംബൈ: മദ്യ വ്യവസായി വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു. നവംബർ 28നോ 29നോ ആവും ലേലം നടത്തുക. എകദേശം 535 കോടി രൂപയാണ് വിജയ് മല്യയിൽ നിന്ന് സേവന നികുതി വിഭാഗത്തിന് തിരിച്ച് പിടിക്കാനുള്ളത്.
മുമ്പ് വിമാനം ലേലം ചെയ്യാൻ ശ്രമിച്ചിരിന്നു. എന്നാൽ അന്ന് വിമാനം വാങ്ങാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. ഇതിെൻറ അടിസ്ഥാനത്തിൽ വിമാനത്തിന് ലേലത്തിൽ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവിലയിൽ പുനരാലോചന നടത്താൻ ബോംബെ ഹൈകോടതി നിർദേശിച്ചിരുന്നു. 152 കോടിയാണ് വിമാനത്തിെൻറ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് സേവന നികുതി വിഭാഗം മല്യയുടെ ആഡംബര വിമാനം ലേലം ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യ ലേലം ജൂണിലായിരുന്നു നടത്തിയത്. അന്ന് വിമാനത്തിനായി ലേലത്തിൽ വന്ന ഉയർന്ന വില 1.09 കോടിയായിരുന്നു. അതിന് ശേഷം ആഗ്സറ്റിൽ രണ്ടാമതും ലേലം നടത്തി. അന്ന് േലലത്തിൽ വിമാനത്തിനായി ഉയർന്ന് വന്ന ഏറ്റവും കൂടിയ തുക 27 േകാടി രൂപയാണ്. എന്നാൽ തുകയിലെ കുറവ് മൂലം ഇൗ രണ്ട് ലേലത്തിലും വിമാനം വിറ്റ് പോയിരുന്നില്ല. വിമാനം വാങ്ങുന്നതിന് ശേഷിയുള്ള ആളുകളെ കണ്ടെത്തുന്നതിനായി ഇത്തവണ ആഗോള മാധ്യമങ്ങളിലടക്കം പരസ്യം നൽകിയിട്ടുണ്ട് അതിന്റെ ഗുണം ഇൗ ലേലത്തിൽ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ പി.ടി.െഎയോട് പറഞ്ഞു.