ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ് നടത്തിയ ഭീകരേൻറതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.

12:24 pm 2/1/2017 അങ്കാറ: തുർക്കി ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ് നടത്തിയ ഭീകരേൻറതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. ഇയാൾ സാന്തോക്ലോസിെൻറ വേഷം അണിയുന്നതിെൻറയും ആളുകളുടെ നേർക്ക് നിറയൊഴിക്കുന്നതിെൻറയും സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. അക്രമി കിഴക്കൻ തുർക്കിസ്ഥാൻ ശാഖയിലെ െഎ.എസ്അംഗമാണെന്നും റിപ്പോർട്ടുണ്ട്. പടിഞ്ഞാറൻ ചൈനയിലോ അഫ്ഗാനിസ്താനിലോ, ചെച്നിയയിലോ നിന്നാണ്ഇയാൾ വന്നതെന്നും അധികൃതർ സംശയിക്കുന്നു. അക്രമിക്കായി വ്യാപക തെരച്ചിലാണ്സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്നത്. ഞായറാഴ്ച നിശാക്ലബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ Read more about ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ് നടത്തിയ ഭീകരേൻറതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.[…]

ബജറ്റ് അവതരണം കടുത്ത വെല്ലുവിളിയെന്ന് തോമസ് ഐസക്.

12:22 pm 2/1/2017 തിരുവനന്തപുരം: നോട്ട് നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുക എന്നത് കടുത്ത വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വർഷം വളര്‍ച്ചാ നിരക്ക് 20 ശതമാനമായി ഉയര്‍ത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതതെന്നും തോമസ് ഐസക് പറഞ്ഞു. ജിഎസ്‌ടി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്ബി കൂടി യാധാര്‍ത്ഥ്യമാക്കി കടുത്ത പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.പ്രതിസന്ധി നേരിടാൻ കർശന നടപടികളുണ്ടാകുമെന്നും പദ്ധതികൾ വെട്ടിച്ചുരുക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.

12:21 pm 2/1/2017 ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനക്ക് വിധേയമായാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കേണ്ടത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണമെന്ന് സുപ്രീംകോടതിയിലെ ഏഴംഗബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ പറയുന്നു. യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ വിധി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രാമ ജന്മഭൂമി വിഷയം വീണ്ടും ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് വിധി കനത്ത തിരിച്ചടിയാണെന്ന് എൻ.സി.പി നേതാവ് മജീദ് മേമൻ പ്രതികരിച്ചു. മതവികാരം Read more about വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.[…]

വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല് മരണം.

09:49 am 2/1/2017 എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല് മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയുമാണ്മരിച്ചത്. ഇവാർ കുസാറ്റ് വിദ്യാർഥികളാണ്. പറവൂർ കാക്കനാണ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഹരിശങ്കർ, കിരൺ എന്നിവരാണ് മരിച്ച ബൈക്ക് യാത്രികർ.

ബിജെപി ലക്നൗ റാലി ഇന്ന്

08:29 am 2/1/2017 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ലക്നൗവിൽ നടത്തുന്ന റാലിയിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. ഉച്ചയോടെയാണ് റാലി. രണ്ട് ലക്ഷത്തോളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. ഈ റാലിക്ക് ശേഷം ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വിടുമെനന്നും അഭ്യൂഹമുണ്ട്. അതേസമയം നോട്ട് അസാധുവാക്കലിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ആദ്യ ഘട്ടം ഇന്ന് തുടങ്ങും.

ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്

08:27 am 2/1/2017 ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിന് ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ദേവസ്വം ബോർഡ് അധികൃതർ. ബുക്ക് മൈ ദർശൻ എന്നപേരിലുള്ള ഒരു ഏജൻസിയാണ് ശബരിമല പ്രസാദം ഓൺ ലൈനില്‍ ബുക്ക് ചെയ്യാമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. ഓൺ ലൈൻപ്രസാദ കിറ്റിന്‍റെ വില 639രൂപയാണ് .രണ്ട് റ്റിൻ അരവണ. അയ്യപ്പന്‍റെ ഒരുഛായചിത്രം ,അഭിഷേകം ചെയ്യത നെയ്യ് Read more about ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്[…]

നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍െറയോ അറിഞ്ഞിരിന്നോ എന്ന് അറിയില്ല: റിസർവ് ബാങ്ക്.

08:22 am 2/1/2017 ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍െറയോ അഭിപ്രായം പ്രധാനമന്ത്രി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ളെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് ഇക്കാര്യത്തില്‍ ഉത്തരം നല്‍കാനാവില്ളെന്ന് ആര്‍.ബി.ഐ അറിയിച്ചത്. ചോദ്യം വിവരാവകാശ നിയമ പരിധിയില്‍ പെടുന്നതല്ളെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം. ജലന്ധറില്‍നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് കിത്നയാണ് വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ളെന്നും ആര്‍.ബി.ഐ Read more about നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍െറയോ അറിഞ്ഞിരിന്നോ എന്ന് അറിയില്ല: റിസർവ് ബാങ്ക്.[…]

സോളാര്‍; ഉമ്മൻചാണ്ടി ഇന്ന് ബംഗളുരു കോടതിയിൽ ഹാജരാകും

08:20 am 2/12017 സോളാർ പവർ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായി എംകെ കുരുവിളയിൽ നിന്ന് പണം തട്ടിയ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആറ് പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്ന് ബംഗളുരു കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ തെളിവ് നൽകുന്നതിനാണ് ഉമ്മൻചാണ്ടി ഇന്ന് ഹാജരാകുന്നത്.. സോളാ‍ർ കേസിൽ പല തവണ സമയം നൽകിയിട്ടും എന്ത് കൊണ്ട് നേരത്തെ ഹാജരായില്ല, കേസ് വീണ്ടും Read more about സോളാര്‍; ഉമ്മൻചാണ്ടി ഇന്ന് ബംഗളുരു കോടതിയിൽ ഹാജരാകും[…]

ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന

08:18 am 2/1/2017 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം) കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള’ എന്ന താളില്‍ കാണുന്നു. 2012നു ശേഷവും കേരളത്തില്‍ ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹര്‍ത്താലുകള്‍. ഒക്‌റ്റോബര്‍ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബര്‍ 26നു തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും, നവംബര്‍ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹര്‍ത്താലുകള്‍ നടത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ Read more about ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന[…]

പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു.

08:16 am 2/1/2017 ഇന്ത്യയെ ഞെട്ടിച്ച പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു. ഒരു വർഷത്തിനിപ്പുറവും പത്താൻകോട്ട് ആക്രമണം രാജ്യത്തിന് ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ല. 2015 ഡിസംബർ 30നാണ് വൻആയുധ ശേഖരവുമായി ഒരു സംഘം തീവ്രവാദികൾ പഞ്ചാബിലെ കത്വ ഗു‍ർദാസ്പുർ മേഖലയിലൂടെ ഇന്ത്യയിലേക്ക് കടന്നത്. ജനുവരി ഒന്നിന് അതിരാവിലെ മൂന്ന് മണിക്ക് തീവ്രവാദികൾ ബന്ധിയാക്കിയെന്നും വാഹനം തട്ടിയെടുത്തെന്നും ഗുർദാസ്പുർ എസ്പി സൽവീന്ദർ സിംഗ് റിപ്പോർട്ട് ചെയ്തു. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം പഞ്ചിലേക്ക് എൻഎസ്ജി സംഘത്തെ Read more about പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു.[…]