മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്

01:33 pm 13/2/2017 മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്. 2016 ജനുവരിയിൽ അന്തരിച്ച ഡേവിഡ് ബോവി പുറത്തിറക്കിയ ബ്ലാക്ക് സ്റ്റാറിന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച റോക്ക് പെർഫോമൻസ്, മികച്ച ആൾട്ടെർനേറ്റീവ് മ്യൂസിക്ക് ആൽബം, ബെസ്റ്റ് എഞ്ചിനീയർഡ് ആൽബം, ബെസ്റ്റ് നോൺക്ലാസ്സിക്കൽ ആൽബം, ബെസ്റ്റ് റെക്കോർഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക് സ്റ്റാര്‍ അവാര്‍ഡുകള്‍ നേടിയത്. ഇൻഫിനിറ്റി പ്ലസ് വൺ മികച്ച ചിൽ‌ഡ്രൻസ് ആൽബത്തിനുള്ള പുരസ്കാരം നേടി. മികച്ച കോമഡി ആൽബത്തിനുള്ള Read more about മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്[…]

വിക്രമിന്റെ നായികയായി തമന്ന.

01:39 p_m 13/2/2017 തമന്ന ആദ്യമായി വിക്രമിന്റെ നായികയായി അഭിനയിക്കുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് തമന്ന വിക്രമിന്റെ നായികയാകുന്നത്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സായ് പല്ലവി നായികയാകുന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിനെ തുടര്‍ന്ന് സായ് പല്ലവി പിന്നീട് പിന്‍മാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ തമന്നയ്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. എസ് എസ് തമനാണ് സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ കൃഷ്ണദാസ് ഒന്നാം പ്രതി.

01:29 pm 13/2/2017 തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ നെഹ്റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി. പോലീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കൃഷ്ണദാസ് അടക്കം 5 പേരാണ് കേസില്‍ പ്രതികള്‍. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കാണ് കേസ് . മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തി . മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തി. ജിഷ്ണുവിനെ കോളേജ് അധികൃതര്‍ കുടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. Read more about ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ കൃഷ്ണദാസ് ഒന്നാം പ്രതി.[…]

പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.

01:22 pm 13/2/2017 ചെന്നൈ: ദിവസങ്ങളായി തുടരുന്ന അനിശ്ചിതങ്ങൾ തുടരവേ തമിഴ്നാട്ടിൽ ഇന്ന് നിർണായക ദിനം. സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നെങ്കിലും അനിശ്ചിതത്വം അവസാനിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവർണർക്ക് ശശികലയും പന്നീർസെൽവവും ആശംസകൾ നേർന്നു. കാവൽ മുഖ്യമന്ത്രിയായ പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്. അണ്ണാ ഡി.എം.കെ എം.എൽ.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെയുടെ Read more about പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.[…]

ട്രംപിനെക്കുറിച്ചും ഹിലരി ക്ലിന്‍റനെക്കുറിച്ചും മോശമായി സംസാരിച്ച വനിതാ പൈലറ്റിന്‍റെ പണിപോയി.

01:15 pm 13/2/2017 വാഷിംഗ്ടൺ‍: വിമാനത്തിനുള്ളിൽ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെക്കുറിച്ചും ഹിലരി ക്ലിന്‍റനെക്കുറിച്ചും മോശമായി സംസാരിച്ച വനിതാ പൈലറ്റിന്‍റെ പണിപോയി. യുണൈറ്റഡ് എയർലെൻസ് പൈലറ്റിന്‍റെ പണിയാണ് തെറിച്ചത്. ശനിയാഴ്ച വൈകുന്നേരം ഓസ്റ്റിൻ – ബെർഗ്സ്ട്രോം വിമാനത്താവളത്തിലായിരുന്നു സംഭവം. തലയിൽതൊപ്പിയുംവച്ച് യൂണിഫോം ധരിക്കാതെ സാധാരണ വേഷത്തിലാണ് പൈലറ്റെത്തിയത്. വിമാനത്തിൽ കയറിയ പൈലറ്റ് ഇന്‍റർകോം കൈയിലെടുത്ത് പ്രസംഗം ആരംഭിച്ചു. ട്രംപിനെക്കുറിച്ചും ഹിലരിയെക്കുറിച്ചും പിന്നെ ഭർത്താവുമായുള്ള അവരുടെ വേർപിരിയലിനെക്കുറിച്ചുമാണ് സംസാരിച്ചത്. ഇതിനിടെ സംഭവത്തിൽ അസ്വഭാവികതതോന്നിയതിനെ തുടർന്ന് 20 യാത്രക്കാർ വിമാനത്തിൽനിന്നും Read more about ട്രംപിനെക്കുറിച്ചും ഹിലരി ക്ലിന്‍റനെക്കുറിച്ചും മോശമായി സംസാരിച്ച വനിതാ പൈലറ്റിന്‍റെ പണിപോയി.[…]

ബിജെപി സ്ഥാനാർഥി മഹേന്ദ്ര ഭട്ടിനെതിരേ ആക്രമണം.

01:12 pm 13/2/2017 ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ബിജെപി സ്ഥാനാർഥി മഹേന്ദ്ര ഭട്ടിനെതിരേ ആക്രമണം. ഇന്ന് പുലർച്ചെയാണ് അജ്ഞാത സംഘം ഭട്ടിനെ ആക്രമിച്ചത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരിനാഥ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥിയാണ് മഹേന്ദ്ര ഭട്ട്. 2002-ലെ തെരഞ്ഞെടുപ്പിൽ ചാമോലി ജില്ലയിലെ നന്ദപ്രയാഗിൽ നിന്നും മത്സരിച്ച് 1,631 വോട്ടിന് ജയിച്ചയാളാണ് മഹേന്ദ്ര ഭട്ട്. ഫെബ്രുവരി 15-നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്.

ലോ അക്കാഡമിയിൽ ക്ലാസുകൾ ആരംഭിച്ചു.

01:10 pm 13/2/2017 തിരുവനന്തപുരം: ലോ അക്കാഡമിയിൽ ക്ലാസുകൾ ആരംഭിച്ചു. രാവിലെ 9.30 ഓടെയാണ് ക്ലാസുകൾ ആരംഭിച്ചത്. അഞ്ഞൂറോളം വിദ്യാർഥികൾ ക്ലാസുകളിൽ എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലോ അക്കാദമി സമരം സംബന്ധിച്ചു വിദ്യാർഥി യൂണിയനുകൾ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ തള്ളിക്കളയാനാകാത്തതിനാൽ സ്ഥലത്തു വൻ പോലീസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നുണ്ട്. രാവിലെ കാന്പസിലേക്ക് പ്രവേശിച്ച പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾ ലക്ഷ്മി നായരുടെ രാജിയിൽ ആഹ്ലാദപ്രകടനം നടത്തി.

150 രൂപയുടെ തർക്കത്തെ തുടർന്ന് ഒന്പതാം ക്ലാസുകാരനെ സഹപാഠികൾ കൊലപ്പെടുത്തി

01:00 pm 13/2/2017 കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിൽ 150 രൂപയുടെ തർക്കത്തെ തുടർന്ന് ഒന്പതാം ക്ലാസുകാരനെ സഹപാഠികൾ കൊലപ്പെടുത്തി. കൃഷ്ണാനഗർ സ്കൂളിലെ വിദ്യാർഥി ദേബാശിഷ് ഭൗമിക് (14) ആണ് കൊല്ലപ്പെട്ടത്. ഇതേ സ്കൂളിലെ വിദ്യാർഥികളായ രണ്ടുപേരെ സംഭവുമായി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്. ദേബാശിഷ് പ്രതികൾക്ക് 150 രൂപ കടമായി നൽകിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ദേബാശിഷിനെ തലയിൽ മദ്യക്കുപ്പിക്ക് അടിച്ചുവീഴ്ത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. സമീപത്തെ Read more about 150 രൂപയുടെ തർക്കത്തെ തുടർന്ന് ഒന്പതാം ക്ലാസുകാരനെ സഹപാഠികൾ കൊലപ്പെടുത്തി[…]

ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്.

08:48 am 13/2/2017 പാരിസ്: ഒരു നേരത്തെ ഭക്ഷണമോ തണുപ്പുമാറ്റാന്‍ കമ്പിളിയോ ബ്രിട്ടനിലത്തെിക്കുമെന്ന സഹായമോ വാഗ്ദാനംചെയ്ത് മനുഷ്യക്കടത്തുകാര്‍ ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്. പാരിസിലെ ദുന്‍കിര്‍ക് അഭയാര്‍ഥി ക്യാമ്പില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകളും കുട്ടികളും വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടിയതിനു ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായത്. ക്യാമ്പ് അടച്ചതിനുശേഷം 350ഓളം കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുമെന്ന് ധാരണയായിരുന്നു. ഇവിടെ 2000ത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. അതില്‍ 100 പേര്‍ ഉറ്റവരില്ലാതെ Read more about ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്.[…]

ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

8:51 am 13/2/2017 തൃശൂർ: മുക്കാട്ടുകരയിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടൻ വീട്ടിൽ നിർമൽ(20) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നിർമലിന് കുത്തേറ്റത്. നിർമലടങ്ങിയ സംഘത്തെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. കുത്തേറ്റ നിർമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബി.ജെ.പി പ്രവർത്തകൻ മിഥുൻ പരിക്കേറ്റ് ചികിത്സയിലാണ്.