ഡാലസ് പാര്‍ക്കുകളില്‍ പുകവലി നിരോധനം നിലവില്‍ വന്നു

08:44 am 4/3/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് സിറ്റിയിലെ പാര്‍ക്കുകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ പുകവലി നിരോധനം നിലവില്‍ വന്നു. 2016 നവംബര്‍ 9 മുതല്‍ ഭാഗീകമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സിറ്റി കൗണ്‍സില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പൂര്‍ണ്ണമായും പുകവലി നിരോധിക്കുന്ന നിയമം പാസ്സാക്കി. സിറ്റി ഗോള്‍ഫ് കോഴ്‌സുകളിലും ഷൂട്ടിങ്ങ് റെയ്ഞ്ചുകളിലും പുകവലിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സസില്‍ നിലവിലിരിക്കുന്ന പുകവലി നിയമങ്ങള്‍ തുടരുന്നതിന് ഈ നിയമം Read more about ഡാലസ് പാര്‍ക്കുകളില്‍ പുകവലി നിരോധനം നിലവില്‍ വന്നു[…]

കെഎസ്ആര്‍ടിസിയും സ്വകാര്യബസും കൂട്ടി ഇടിച്ച് മൂന്ന് മരണം

08:43 am 4/3/2017 കൊല്ലം: ആയൂരിൽ സ്വകാര്യ ബസും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. എംസി റോഡിൽ ആയൂരിനടുത്ത് കമ്പൻകോടിലാണ് അപകടം. തിരുവനന്തപുരത്ത് നിന്നും അങ്കമാലിയിലേക്ക് പോകുന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പുനലൂരിൽ നിന്നും ആറ്റിങ്ങൽ പോകുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് അപകടം. Read more about കെഎസ്ആര്‍ടിസിയും സ്വകാര്യബസും കൂട്ടി ഇടിച്ച് മൂന്ന് മരണം[…]

ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒ. പന്നീര്‍സെല്‍വം

08:39 am 4/3/2017 ചെന്നൈ: ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ജയലളിതയെ ചികിത്സിച്ച ചില ഡോക്ടര്‍മാര്‍ തന്നെ കണ്ടിരുന്നുവെന്നും അതിനുശേഷമാണ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്കും കുടുംബത്തിനുമെതിരെ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചീപുരം ജില്ലയില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘനാളായി രോഗബാധിതയായിരുന്നില്ല അവര്‍. പെട്ടെന്നായിരുന്നു മരണം. ജയലളിതയുടെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് സത്യം Read more about ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒ. പന്നീര്‍സെല്‍വം[…]

കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ.

08:38 am 4/3/2017 മുംബൈ: ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്. കിർവാലയുടെ ശരീരത്തിൽ പലയിടത്തായി ആഴത്തിൽ മുറിവേറ്റിരുന്നു. കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്‍റെ മുൻ തലവനായിരുന്നു ഡോ. കിർവാലെ. അംബേദ്കറിന്‍റെ ചിന്തകളായിരുന്നു കിർവാലയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഡോ. ബാബാസാഹേബ് അംബേദ്കർ റിസർച്ച് സെൻററിന്‍റെ തലവനായും സേവനം അനുഷ്ഠിച്ചിരുന്നു. ദളിത് നിഘണ്ടു ഉൾപ്പെടെ ദളിത് സാഹിത്യത്തിൽ വിലപ്പെട്ട സംഭാവന Read more about കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ.[…]

ഹെയ്തി മുൻ പ്രസിഡന്‍റ് റെനെ പ്രെവൽ അന്തരിച്ചു.

08:37 am 4/3/2017 പോർട്ട് യു പ്രിൻസ്: ഹെയ്തി മുൻ പ്രസിഡന്‍റ് റെനെ പ്രെവൽ(74) അന്തരിച്ചു. രണ്ടുവട്ടം ഹെയ്തിയുടെ പ്രസിഡന്‍റായിരുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല. 1996 മുതൽ 2001വരെയും 2006 മുതൽ 2011 വരെയും ഹെയ്തിയുടെ പ്രസിഡന്‍റായിരുന്നു പ്രെവൽ. 1991 ൽ ഹെയ്തിയുടെ പ്രധാനമന്ത്രി പദവും അദ്ദേഹം വഹിച്ചിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സച്ചിന്‍ .

08:34 am 4/3/2017 ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പ്രഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പിലാണ് ജീവിതത്തിലെ തന്റെ രണ്ടാം ഇന്നിംഗ്സിനെക്കുറിച്ച് സച്ചിന്‍ വിശദീകരിക്കുന്നത്. 2013 ഒക്ടോബറിലാണ് വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത തന്റെ മനസില്‍ ആദ്യം ഉണ്ടായതെന്ന് കുറിപ്പില്‍ സച്ചിന്‍ പറയുന്നു. 2013 ഒക്ടോബറില്‍ ദില്ലിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിനിടെ ആയിരുന്നു അത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്താണ് എന്റെ Read more about രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സച്ചിന്‍ .[…]

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി.

08:30 am 4/3/2017 ലക്നോ/ഇംഫാൽ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യുപിയിൽ ആറാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. മണിപ്പുരിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വോ‌‌ട്ടെടുപ്പ് നടക്കുന്നത്. യുപിയിൽ ഏഴും മണിപ്പുരിൽ രണ്ടും ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ്.

ചൈനയിലെ ജിയാൻങ്സു പ്രവിശ്യയിലെ ജിയാൻഷി ഗ്രാമത്തിൽ 160 ദന്പതികൾ വേർപിരിയുന്നു

08:27 am 4/3/2017 ബെയ്ജിംഗ്:ആധുനികവത്കരണത്തിനായി സർക്കാർ ജിയാൻഷിയിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ദന്പതികളെക്കാൾ കൂടുതൽ നഷ്ടപരിഹാരം തനിച്ച് ജീവിക്കുന്നവർക്കു ലഭിക്കും. ഇക്കാരണത്താലാണ് ദന്പതികൾ വേർപിരിയാൻ ഒരുങ്ങുന്നത്. വേർപിരിയുന്നവർക്ക് രണ്ട് പുതിയ വീടും 12 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പാരന്പര്യമായി പ്രദേശത്ത് ജീവിക്കുന്നവരും ഇതോടെ സർക്കാർ നൽകിയ പുതിയ വീട്ടിലേക്കു മാറി താമസിക്കേണ്ടിവരും. ദന്പതികൾക്കു 220 ചതുരശ്ര മീറ്റർ വീട് മാത്രമാണ് ലഭിക്കുന്നത്.

മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന് കരസേന

08 we am 4/3/2017 ദില്ലി: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കരസേന.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന അറിയിച്ചതായി ഒരു ഇംഗ്ലീഷ് ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റോയ്മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും കരസേന ആരോപിക്കുന്നു. കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ദേവലാലിയിലെ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ കൊല്ലം സ്വദേശി റോയ് മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരസേന പറയുന്നത്.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് Read more about മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന് കരസേന[…]

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

08:22 am 4/3/2017 കണ്ണൂര്‍: പയ്യന്നൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. പൂജാ സ്വർണം വാങ്ങാനെന്ന പേരിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി. പയ്യന്നൂര്‍ ദേശീയ പാതയിലെ സുദര്‍ശിതം ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൂജാ സംബന്ധമായ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കളാണ് കവര്‍ച്ച നടത്തിയത്. ഈ സമയം ജ്വല്ലറിയുടമ സതീശന്‍ മാത്രമായിരുന്നു ജ്വല്ലറിയിലുണ്ടായിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ Read more about ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച[…]