പോത്തുകടത്ത് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് മർദ്ദനം.

01:15 pm 23/4/2017 ന്യൂഡൽഹി: ഡൽഹിയിലെ കാൽകജി മേഖലയിൽ പോത്തുകളുമായി നീങ്ങിയ യുവാക്കളെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദ്ദനമേൽക്കേണ്ടി വന്ന മൂന്ന് പേരെയും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിൽസക്ക് ശേഷം ഞായറാഴ്ച രാവിലെ മൂന്ന് പേരും ആശുപത്രി വിട്ടു . അനധികൃത പോത്തുകടത്തല്ല മൂന്നു പേരും നടത്തിയതെന്നും ക്രൂരമായ മർദ്ദനമാണ് ഇവർക്ക് ഏൽക്കേണ്ടി വന്നതെന്നും ഡൽഹി ഡെപ്യൂട്ടി കമീഷണർ റോമിൽ ബാനിയ പറഞ്ഞു. സംഭവത്തിൽ രണ്ട് എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തെന്ന് ഡൽഹി Read more about പോത്തുകടത്ത് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് മർദ്ദനം.[…]

മൂന്നാര്‍ ഭരിക്കുന്നത് മണി പവറും മണിയുടെ പവറുമാണെന്ന് ബിജെപി.

01:11 pm 23/4/2017 കൊച്ചി: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും മണിയുടെ പവറുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സത്യത്തിനും ധർമത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ സർക്കാർ പിന്തുണക്കുകയാണ് വേണ്ടത്. എന്നാൽ, ഒറ്റപ്പെടുത്താൻ ശ്രമം നടക്കുകയാണ്. ദേവികുളം സബ് കലക്ടറെ ആര്‍.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനയ്ക്കുള്ള അംഗീകാരമാണെന്നും കുമ്മനം പറഞ്ഞു.

നരേന്ദ്ര മോദി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ നേതാവ്

09:24 am 23/4/2017 ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ. ഹിന്ദി സംസാരിക്കാത്തവരുടെ അവകാശങ്ങൾ ലംഘിക്കുന്ന മോദി ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്‍റെ ആക്രമണം. രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുകയാണ് മോദിയും ബിജെപിയുമെന്ന് സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തെ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കുകയും വിമാനത്താവളങ്ങളിൽ അറിയിപ്പുകൾ ഹിന്ദിയിലൂടെ നൽകണമെന്ന് നിർദേശിച്ചിരിക്കുകയുമാണ്. ഹിന്ദിയിതര ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടെ വഞ്ചിക്കുന്ന നടപടിയാണ് ബിജെപി സർക്കാരിന്‍റേതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു.

09:20 am 23/4/2017 കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു. എലത്തൂർ പള്ളിക്കണ്ടി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ജാർഖണ്ഡിൽ അഞ്ചുവയസുകാരിയെ പീഡിപ്പിചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു.

09:11 am 23/4/2017 റാഞ്ചി: ജാർഖണ്ഡിലെ സുഖ്സരി ഗ്രാമത്തിലാണ് സംഭവം. 25 വയസുകരാനായ ജവഹർ ലോഹർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരങ്ങൾ. ഇതിനു ശേഷം രക്ഷപ്പെടാതിരിക്കാൻ പെൺകുട്ടിയുടെ കഴുത്തുവരെ മണ്ണിട്ടുമൂടി. അയൽവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെടുത്തത്. ഇതിനു പിന്നാലെയാണ് ജനക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മുംബൈഇന്ത്യൻസിന് 14 റൺസ് ജയം.

09:05 am 23/4/2017 മുംബൈ: മുംബൈഇന്ത്യൻസിന് 14 റൺസ് ജയം. മുംബൈയുടെ 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റിന് 128 റൺസെടുക്കാനെ സാധിച്ചുള്ളു. മുൻനിര തകർന്നടിഞ്ഞതാണ് ഡൽഹിയെ തോൽവിയിലേക്ക് തള്ളിയിട്ടത്. റബാഡയും (44) അർധസെഞ്ചുറിയുമായി ക്രിസ് മോറിസും (52) മാത്രമാണ് ഡൽഹി നിരയിൽ പൊരുതിയത്. ഇവരൊഴിച്ച് ഡൽഹി ബാറ്റ്സ്മാൻമാർ ആരും രണ്ടക്കം കടന്നില്ല. ആറിന് 24 എന്ന നിലയിൽ തകർന്ന ഡൽഹിയെ റബാഡയും മോറിസും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. വിജയത്തിന്‍റെ Read more about മുംബൈഇന്ത്യൻസിന് 14 റൺസ് ജയം.[…]

ഒരിക്കലും വാടാത്ത ആശാന്റെ വീണപൂവ്! (

08:40 am 23/4/2017 തോമസ് ഫിലിപ്പ് റാന്നി 1083 -ല്‍ പാലയ്ക്കാട്ട് വെച്ച് കുമാരനാശാന്‍ രചിച്ച ഒരു ഖണ്ഡകാവ്യമാണ് വീണപൂവ്. നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും വെറും 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുകാവ്യം അനശ്വരശോഭയും സൗന്ദര്യവും പരത്തിക്കൊണ്ട് സഹൃദയജനലക്ഷങ്ങളെ ഇന്നും ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കുന്നു. മലയാള സാഹിത്യ നഭോ മണ്ഡലത്തിലെ വെള്ളിനക്ഷത്രമാകുന്നു ആശാന്റെ വിശ്രുതമായ ഈ കാവ്യശില്പം! അമൃതനിഷ്യന്ദിയായ ഈ കാവ്യസുധയുടെ: ‘ഹാ പുഷ്പമേ അധികതുംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ’ എന്ന ആരംഭ വരികളോ ‘ആരോമലാ ഗുണഗണങ്ങളിണങ്ങി, ദോഷ- Read more about ഒരിക്കലും വാടാത്ത ആശാന്റെ വീണപൂവ്! ([…]

ബി.ജെ.പിയിലേക്ക് ഇല്ല: കമൽ നാഥ്

08:39 am 23/4/2017 ന്യൂഡൽഹി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മുതിർന്ന കോണ്‍ഗ്രസ് നേതാവ് കമൽ നാഥ് തള്ളി. ബിജെപിക്കാർ തന്‍റെ പേരിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കമൽനാഥ് ആരോപിച്ചു. കമൽനാഥിനെക്കുറിച്ചുള്ള ബിജെപിയുടെ പ്രചാരണം തീർത്തും അഭ്യൂഹം മാത്രമാണെന്നു കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാജ വാർത്തയെ തുടർന്ന് വെള്ളിയാഴ്ച കമൽനാഥ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ടു ചർച്ച നടത്തിയിരുന്നു.

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ദളിത് യുവാവിനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു.

08:38 am 23/4/2017 ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ദളിത് യുവാവിനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. പൂച്ചാക്കല്‍ പാണാവള്ളി ഇടപ്പങ്ങഴി ക്ഷേത്രത്തില്‍ കുളിക്കാനിറങ്ങിയ അരൂക്കുറ്റി സ്വദേശി സുജീന്ദ്രലാല്‍ എന്ന പ്രവീണിനെതിരെയാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി ശാലു, തൈക്കാട്ടുശേരി സ്വദേശി വിഷ്ണു, സുമേഷ് എന്നിവരാണ് പ്രവീണിനെ മര്‍ദ്ദിച്ചതെന്നു പറയുന്നു. മര്‍ദനമേറ്റ പ്രവീണ്‍ ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ എസ്പിയും ഡിവൈഎസ്പിയും അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമീപ ക്ഷേത്രമായ തളിയാപറമ്പ് ക്ഷേത്രത്തിലും സമാന Read more about ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ദളിത് യുവാവിനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു.[…]

ദേവികുളം സബ്കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്ന് മന്ത്രി എം.എം മണി.

08:36 am 23/4/2017 തിരുവനന്തപുരം: നേരെ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചത് അയോധ്യക്കു സമാനമാണ്. വിശ്വാസികൾ ഭൂമി കൈയേറിയിട്ടില്ല. സബ്കളക്ടർ ആർഎസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.