ഇന്ത്യയും സൈപ്രസും തമ്മിൽ നാല് കരാറുകൾ ഒപ്പുവച്ചു.

07:33 pm 28/4/2017 ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയും സൈപ്രസും തമ്മിൽ നാല് കരാറുകൾ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് അനസ്താസിയേഡ്സിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് ഇരുരാജ്യങ്ങൾ തമ്മിൽ കരാറുകൾ ഒപ്പുവച്ച്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് സൈപ്രസ് പ്രസിഡന്‍റ് ഇന്ത്യയിൽ എത്തിയത്. ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരികം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുവാനും ഇരു രാജ്യങ്ങളും ധാരണയായി. ഇരു രാജ്യങ്ങൾ തമ്മിലുള്ള വിമാനസർവീസുകൾ വർധിപ്പിക്കുവാനും കാർഷകമേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് Read more about ഇന്ത്യയും സൈപ്രസും തമ്മിൽ നാല് കരാറുകൾ ഒപ്പുവച്ചു.[…]

പൊന്പിള ഒരുമൈ പ്രവർത്തകരുടെ സമരപന്തൽ പൊളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു.

07:33 pm 28/4/2017 മൂന്നാർ: സ്ത്രീ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മൂന്നാറിൽ സമരം നടത്തിയ പൊന്പിള ഒരുമൈ പ്രവർത്തകരുടെ സമരപന്തൽ പൊളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. മൂന്നാർ പോലീസാണ് കേസെടുത്തത്. അതേസമയം, മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി എസ്.പിക്ക് കത്ത് നൽകിയിട്ടുണ്ട്. ആരോഗ്യനിലമോശമായ ആം ആദ്മി നേതാവ് സി.ആർ.നീലകണ്ഠനു പകരം ആംആദ്മി പ്രവർത്തകർ സമരത്തിനൊരുങ്ങിയതോടെ പൊന്പിള ഒരുമൈ നേതാവ് ഗോമതിഅഗസ്റ്റിനും സംഘവും ഇടഞ്ഞിരുന്നു. ഇതിനിടെ, സമരപന്തൽ പൊളിക്കാൻ നാട്ടുകാരിൽ ചിലർ Read more about പൊന്പിള ഒരുമൈ പ്രവർത്തകരുടെ സമരപന്തൽ പൊളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു.[…]

ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതി അലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്.

7:10 am 28/4/2017 ന്യൂഡൽഹി: ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതി അലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്. യമുനാ തീരത്ത് ആർട് ഓഫ് ലിവിംഗ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡൽഹി സർക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് (എൻജിടി) ഉത്തരവാദികളെന്ന പ്രസ്താവനയുടെ പേരിലായിരുന്നു കോടതിയലക്ഷ്യ നോട്ടിസ്. കേസില്‍ ഡല്‍ഹി വികസന അഥോറിറ്റിക്കും ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് ഒമ്പതിന് മുമ്പ് മറുപടി നല്‍കാനാണ് നിർദേശം. എന്നാൽ കോടതിയലക്ഷ്യ നോട്ടിസ് Read more about ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതി അലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്.[…]

ക്യാപ്റ്റൻ മണി അന്തരിച്ചു.

07:09 am 28/4/2017 കളമശേരി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടി.കെ.എസ്. മണി (ക്യാപ്റ്റൻ മണി-77) അന്തരിച്ചു. ഉദരരോഗത്തെത്തുടർന്ന് കഴിഞ്ഞ 17നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണി വ്യാഴാഴ്ച രാത്രി ഒന്പതരയോടെ മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ: മക്കൾ: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍. 1973ൽ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ റെയിൽവേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോൾ നേടി Read more about ക്യാപ്റ്റൻ മണി അന്തരിച്ചു.[…]

ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കേണ്ടിയിരുന്ന 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

07:07 am 28/4/2017 ന്യൂഡൽഹി: ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കേണ്ടിയിരുന്ന 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. വിഐപികളുടെ യാത്രയും വിമാനങ്ങളുടെ വഴിതിരിച്ചുവിടലിന് കാരണമായെന്ന് വിമാനത്താവള അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 11 വിമാനങ്ങൾ ജയ്പുർ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഒരെണ്ണം ലക്നോവിലേക്കും തിരിച്ചുവിട്ടു. ഇവ പിന്നീട് ഡൽഹിയിലേക്കു തിരിച്ചെത്തി. 1,100ന് അടുത്ത് വിമാന സർവീസുകളാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും പുറപ്പെടുകയും ചെയ്യുന്നത്.

ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.

07:06 am 28/4/2017 ന്യൂഡൽഹി: ആധാർ കാർഡ് സ്വതാൽപര്യപ്രകാരം എടുക്കേണ്ടതാണെന്നും ഇതു സംബന്ധിച്ച് മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി. എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് അനുവദിക്കുന്നതിനും ഇൻകംടാക്സ് ആക്ട് 139 എഎയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. 139 എഎ വകുപ്പ് ഭരണഘടന വിരുദ്ധവും ആധാർ ആക്ടിന് വിപരീതവുമാണെന്ന് പരാതിക്കാർക്കു വേണ്ടി ഹാജരായ Read more about ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.[…]

റോയൽ ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ഏഴു വിക്കറ്റ് ജയം.

07:05 am 28/4/2017 ബംഗളൂരു: ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ഏഴു വിക്കറ്റ് ജയം. ബംഗളൂരുവിന്‍റെ 135 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് 13.5 ഓവറിൽ മറികടന്നു. ആരോൺ ഫിഞ്ചിന്‍റെ (71) അർധസെഞ്ചുറിയാണ് ഗുജറാത്തിന് ഗംഭീരവിജയമൊരുക്കിയത്. ഫിഞ്ച് 34 പന്തിൽ അഞ്ച് ഫോറും ആറു സിക്സറുകളുമായി കളംവാണപ്പോൾ ഗുജറാത്തിന് അനായാസ ജയമൊരുങ്ങി. ക്യാപ്റ്റൻ സുരേഷ് റെയ്ന (34) ഫിഞ്ചിന് മികച്ച പിന്തുണ നൽകി. തുടക്കത്തിൽ ഓപ്പൺമാരായ ഇഷാൻ കിഷനെയും (16) മക്കല്ലത്തെയും Read more about റോയൽ ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ഏഴു വിക്കറ്റ് ജയം.[…]

മൂന്നാർ പൊമ്പിളൈ ഒരുമൈ സമരപ്പന്തലിൽ സംഘർഷം.

07:03 am 28/4/2017 മൂന്നാർ: ആം ആദ്മി പാർട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. എഎപി പ്രവർത്തകർ ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാൻ സമരപ്പന്തലിൽ എത്തിയപ്പോൾ ഒരു സംഘം ആളുകൾ പ്രശ്നമുണ്ടാക്കുകയായിരുന്നു. മൂന്നാറിലെ പ്രശ്നം മൂന്നാറുകാർക്ക് പരിഹരിക്കാനറിയാം. പുറത്തുനിന്നുള്ള ആളുകൾ മൂന്നാറിൽ സമരം നടത്തേണ്ടെന്ന് പറഞ്ഞ് ചില ആളുകൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. പ്രശ്നം ഉണ്ടാക്കിയവർ സിപിഎം പ്രവർത്തകരാണെന്ന് ഗോമതി ആരോപിച്ചു. ഇതിനിടെ സമരപ്പന്തൽ പൊളിക്കാനും ശ്രമം ഉണ്ടായി. പന്തൽ ഉടമയാണ് പൊളിക്കാൻ ശ്രമം Read more about മൂന്നാർ പൊമ്പിളൈ ഒരുമൈ സമരപ്പന്തലിൽ സംഘർഷം.[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്

06:58 am 28/4/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിന് വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്റെ ആദ്യ ടിക്കറ്റ് അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി മെഗാ സ്‌പോണ്‍സറായ ജോയ് അലൂക്കാസിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോയിലെ ജോയ് അലൂക്കാസ് ജ്യൂവലറിയെ പ്രതിനിഥാനം ചെയ്ത് സന്തോഷ് വര്‍ഗീസ്, ജോണ്‍ ചാലിശേരി എന്നിവര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്[…]

വസീരിസ്ഥാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഏഴു ഭീകരർ കൊല്ലപ്പെട്ടു.

06:58 am 28/4/2017 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ നോർത്ത് വസീരിസ്ഥാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഏഴു ഭീകരർ കൊല്ലപ്പെട്ടു. വസീരിസ്ഥാനിലെ ധാത്താ ഖേലിൽ ഭീകരരുടെ ഒളിത്താവളങ്ങളുടെ നേർക്കായിരുന്നു ആക്രമണം. ആളില്ലാ ചെറുവിമാനത്തിൽനിന്നും രണ്ടു മിസൈലുകളാണ് അയച്ചത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തു.