മെഹബൂബ ഇന്ന് അധികാരമേല്‍ക്കും

09:53am 4/4/2016 ശ്രീനഗര്‍: കശ്മീരിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് ജമ്മു രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുഫ്തി മുഹമ്മദ് സഈദ് അംഗങ്ങള്‍ തന്നെ മന്ത്രിസഭയില്‍ തുടരാനാണ് പി.ഡി.പിയുടെ തീരുമാനം. എന്നാല്‍, കൂട്ടുകക്ഷിയായ ബി.ജെ.പി ഒരു സ്വതന്ത്ര അംഗത്തെ മാറ്റാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഉദ്ദംപുര്‍ എം.എല്‍.എയും ധനഐ.ടി വകുപ്പ് സഹമന്ത്രിയുമായ പവന്‍കുമാര്‍ ഗുപ്തക്ക് പകരം മറ്റൊരാളെ പരീക്ഷിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സ്വതന്ത്ര അംഗത്തെ മാറ്റി ബി.ജെ.പിയില്‍നിന്നുള്ളവരെ തന്നെ മന്ത്രിയാക്കണമെന്ന Read more about മെഹബൂബ ഇന്ന് അധികാരമേല്‍ക്കും[…]

സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു

06:36pm 3/4/2016 ന്യൂഡല്‍ഹി : കൃത്യമായ യാത്രാ രേഖകളില്ലാതെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ നാല് ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മോചിതരായ ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്ത സിറിയന്‍ സര്‍ക്കാരിനെ സുഷമ ഇന്ത്യയുടെ നന്ദി അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ സിറിയന്‍ ഉപപ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഷമ Read more about സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു[…]

ഇന്ത്യന്‍ പുരോഹിതന്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന

06:22pm 3/4/2016 മുംബൈ: യമനില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പുരോഹിതന്‍ ടോം ഉഴുന്നാല്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്നും ഇദ്ദേഹം സുരക്ഷിതാനാണെന്നുമാണ് ഇന്ത്യന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ തോമസ് ചിന്നയ്യന്‍ ഞായറാഴ്ച അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ പടിഞ്ഞാറന്‍ യമനിലെ ഏദന്‍ നഗരത്തില്‍ വെച്ച് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. യമനില്‍ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥകേന്ദ്രം ഇസ്ലാമിക് Read more about ഇന്ത്യന്‍ പുരോഹിതന്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന[…]

ലോകം മുഴുവനും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു നരേന്ദ്ര മോദി

09:06am 3/4/2016 റിയാദ്: ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയുടെ തലസ്ഥാനനഗരിയായ റിയാദിലത്തെിയ പ്രധാനമന്ത്രി ഇന്ത്യന്‍ പൗരസമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഹ്രസ്വപ്രഭാഷണത്തിലാണ് ഇന്ത്യയുടെ സാധ്യതകളും പ്രതീക്ഷകളും പങ്കുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരതയുള്ള ഭരണസംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ 30 വര്‍ഷത്തിനുശേഷം ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സ്ഥിരതയുള്ള സര്‍ക്കാറാണ് അധികാരത്തിലുള്ളത്. രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെയും സാമ്പത്തികവളര്‍ച്ചയുടെയും കാരണവും ഇതാണ്. ‘സബ്കാ സാത്, സബ്കാ വികാസ്’ Read more about ലോകം മുഴുവനും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു നരേന്ദ്ര മോദി[…]

മെഹബൂബയുടെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

09:04am 3/4/2016 ജമ്മു: മെഹബൂബ മുഫ്തി തിങ്കളാഴ്ച ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ജിതേന്ദ്ര സിങ്ങും ചടങ്ങില്‍ പങ്കെടുക്കും. ഉപമുഖ്യമന്ത്രിയായി ഡോ. നിര്‍മല്‍ സിങ്ങും മറ്റു മന്ത്രിമാരും തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരെയും വകുപ്പുവിഭജനത്തെയും കുറിച്ച് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ഡോ. നിര്‍മല്‍ സിങ്ങുമായും പി.ഡി.പി നേതാക്കളുമായും ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച മെഹബൂബ ജമ്മുവിലത്തെും. സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ ഭാഗമായി പി.ഡി.പി നേതൃരംഗത്ത് അഴിച്ചുപണി നടത്തുന്നതിനായി നേതാക്കളുടെയും യോഗം Read more about മെഹബൂബയുടെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.[…]

ദേശീയഗാനം വന്ദേ മാതരമണെന്ന്ആര്‍.എസ്.എസ്

05:22pm 2/4/2016 മുംബൈ: ജന ഗണ മനയല്ല വന്ദേ മാതരമാണ് യഥാര്‍ത്ഥ ദേശീയ ഗാനമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ബയ്യാജി ജോഷി. ജന ഗണ മനയാണ് നമ്മുടെ ദേശീയ ഗാനം. അതിനാല്‍ ജന ഗണ മനയെ ബഹുമാനിക്കണം. എന്നാല്‍ അതിനപ്പുറം അത് മറ്റൊരു വികാരവും നമ്മളില്‍ ഉണര്‍ത്തുന്നില്ല. ജന ഗണ മനയാണ് ഭരണഘടനാപരമായ് നമ്മുടെ ദേശീയഗാനം. എന്നാല്‍ ശരിയായ അര്‍ത്ഥം പരിഗണിക്കുകയാണെങ്കില്‍ വന്ദേ മാതരമാണ് ദേശിയ ഗാനമാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ദീന്‍ദയാല്‍ ഉപദ്യയ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ Read more about ദേശീയഗാനം വന്ദേ മാതരമണെന്ന്ആര്‍.എസ്.എസ്[…]

പ്രധാനമന്ത്രി ഇന്ന് റിയാദ് സന്ദര്‍ശിക്കും

08:56am 02/4/2016 റിയാദ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച റിയാദിലത്തെും. ശനിയാഴ്ച ഉച്ചക്ക് 1.30ന് റിയാദ് വിമാനത്താവളത്തിലത്തെുന്ന പ്രധാനമന്ത്രിക്ക് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 4.40ന് റിയാദിലെ ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ പൗര സമൂഹവുമായി പ്രധാനമന്ത്രി സംസാരിക്കും. ശനിയാഴ്ച രാത്രി കിങ് അബ്ദുല്ല പെട്രോളിയം റിസര്‍ച്ച് സെന്ററില്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം കിരീടാവകാശിയുടെ നേതൃത്വത്തില്‍ വിരുന്ന് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ സൗദി സംരംഭകരുമായി കൂടിക്കാഴ്ച. ഉച്ചക്ക് സല്‍മാന്‍ രാജാവുമായി ചര്‍ച്ച Read more about പ്രധാനമന്ത്രി ഇന്ന് റിയാദ് സന്ദര്‍ശിക്കും[…]

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് വിലക്കില്ല

7:28pm 1/4/2016 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും പ്രവേശിക്കാം. ആരാധനാലയങ്ങളിലെ ലിംഗ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണെന്നും മഹാരാഷ്ട്ര ഹിന്ദു പ്‌ളെയ്‌സ് ഓഫ് വര്‍ഷിപ്പ് ആക്ടിലെ (എന്‍ട്രി അതോറൈസേഷന്‍ ആക്ട്) ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പ്രസ്തുത നിയമത്തിന്റെ വ്യവസ്ഥകളെ കുറിച്ച് ജില്ലാ അധികാരികളെ ബോധവാന്‍മാരാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തെ ശാനി ശിങ്കന്‍പുര്‍ എന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരസിച്ചതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകരായ നീലിമ വരദക്,അഭിനന്ദന്‍ വാഗ്‌നി എന്നിവര്‍ Read more about മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് വിലക്കില്ല[…]

ഭഗത് സിങ്ങിന്റെ പേരില്‍ വിമാനത്താവളം

1:57pm 1/4/2016 ചണ്ഡിഗഢ്: നിര്‍മാണം പൂരോഗമിക്കുന്ന ഹരിയാനയിലെ വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ പേരിടാന്‍ തീരുമാനം. ഹരിയാന നിയമസഭ ഐക്യകണ്‌ഠേനെയാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന വകുപ്പിന്് കത്തയക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി റാം ബിലാസ് ശര്‍മ അറിയിച്ചു. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നല്‍കുന്നതിനോട് എതിര്‍പ്പില്‌ളെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പഞ്ചാബ്ഹരിയാന സര്‍ക്കാറുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് Read more about ഭഗത് സിങ്ങിന്റെ പേരില്‍ വിമാനത്താവളം[…]

മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു

09:18am 1//4/2016 കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്‌നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 300 സൈനികരെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെ കൊല്‍ക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബരാ ബസാറിലെ മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. നിരവധി ആളുകളും വാഹനങ്ങളും പാലത്തിനടിയില്‍ Read more about മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു[…]