മധ്യപ്രദേശിലെ ഗാസിയാപൂറിൽ സ്കൂൾവാൻ അപകടത്തിപ്പട്ട് 17 കുട്ടികൾക്കു പരിക്ക്.

06:55 am 30/4/2017 ഗാസിയാപുർ: മധ്യപ്രദേശിലെ ഗാസിയാപൂറിൽ സ്കൂൾവാൻ അപകടത്തിപ്പട്ട് 17 കുട്ടികൾക്കു പരിക്ക്. മൂന്നു കുട്ടികളുടെ നില ഗുരുതരമാണ്. ജമ്നിയ പ്രദേശത്തു വെള്ളിയാഴ്ച വെെകിട്ടായിരുന്നു അപകടമെന്നു പോലീസ് പറഞ്ഞു. ഗ്ലോബൽ പബ്ലിക് സ്കൂളിലെ വാനും ട്രക്കും തമ്മിലായിരുന്നു അപകടം. ആറു വയസിനും പതിന്നാലു വയസിനും ഇടയിലുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികൾ വാരാണസിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

നാല് നക്സലുകളെ സിആർപിഎഫ് അറസ്റ്റു ചെയ്തു.

06:45 pm 29/4/2017 റായ്പൂർ: ഛത്തീസ്ഗഡിലെ ബിജപൂരിൽനിന്നു നാല് നക്സലുകളെ സിആർപിഎഫ് അറസ്റ്റു ചെയ്തു. ശനിയാഴ്ച സിആർപിഎഫ് ജവാന്മാർ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റു ചെയതത്. സുക്മ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ കർശനമാക്കിയിരുന്നു. മാവോയിസ്റ്റ് ആക്രമണത്തിൽ സുക്മയിൽ 26 സിആർപിഎഫ് ജവാന്മാരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നക്സൽ വിരുദ്ധ നടപടകൾ സ്വീകരിക്കുന്നതിനായി സിആർപിഎഫ് മേധാവി,ഡിഐജി, എസ്പി തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിച്ചിരിക്കുകയാണ്.

പെട്രോൾ പന്പുകളിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം.

8:02 am 29/4/2017 ലക്നോ: ഉത്തർപ്രദേശിൽ പെട്രോൾ പന്പുകളിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോൾ നൽകാതെയാണ് തട്ടിപ്പ്. മെഷീനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിമാസം 200 കോടി രൂപ ഇത്തരത്തിൽ ഉത്തർപ്രദേശിലെ പെട്രോൾ പന്പ് ഉടമകൾ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം പെട്രോൾ പന്പ് ഉടമകളും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ Read more about പെട്രോൾ പന്പുകളിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം.[…]

ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്.

07:59 am 29/4/2017 ന്യൂഡല്‍ഹി: ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്? ഡല്‍ഹിയിെല സ്വകാര്യ സ്‌കൂളിന്റെ വക പീഡനം. കുട്ടിയുടെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. 10ാംക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. പീഡനത്തിനിരയായ കുട്ടി പഠിച്ചാല്‍ സ്‌കൂളിന്റെ സല്‍പ്പേരിന് കോട്ടം തട്ടുമെന്നും അതിനാല്‍ ഇനി മുതല്‍ സ്‌കൂളിലേക്ക് അയക്കേണ്ടതില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളെ വിളിച്ച് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട് Read more about ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച്.[…]

വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു

07:56 pm 28/4/2017 ന്യൂഡൽഹി: വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു. തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലാണ് സംഭവം. ലക്ഷ്മൺ കുമാർ (48) ആണ് മാതാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്കൊന്നത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. ഏപ്രിൽ 25നാണ് സംഭവം. മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാൽ വീടു വിട്ടുപോകണമെന്നും തൊഴിൽ രഹിതനായ ലക്ഷ്മൺ കുമാർഅമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് പോകാൻ സ്ഥലമില്ലെന്ന് അമ്മ അറിയിച്ചു. Read more about വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു[…]

ഗാസിയാബാദിൽ വെടിമരുന്നുശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു

07:44 pm 28/4/2017 ഗാസിയബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെടിമരുന്നുശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഗാസിയാബാദിലെ ഫറൂഖ് നഗറിലെ വ്യോമസേനത്താവളത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. വെടിമരുന്നുകൾ ഗോഡൗണിലേക്ക് മാറ്റിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. വെടിമരുന്നുശാല അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവ് നൽകിയിരുന്നതായി പോലീസ് പറഞ്ഞു. അനധികൃതമായാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്നും തീ നിയന്ത്രണവിധേയമാക്കിയതായും പോലീസ് മേധാവി അറിയിച്ചു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി.

07:39 pm 28/4/2017 ന്യൂഡൽഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നൽകാനുള്ള നിയമപോരാട്ടം ഏകദേശം അവസാനിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് ആറംഗ ബെഞ്ച് ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി Read more about ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി.[…]

ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതി അലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്.

7:10 am 28/4/2017 ന്യൂഡൽഹി: ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതി അലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്. യമുനാ തീരത്ത് ആർട് ഓഫ് ലിവിംഗ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡൽഹി സർക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് (എൻജിടി) ഉത്തരവാദികളെന്ന പ്രസ്താവനയുടെ പേരിലായിരുന്നു കോടതിയലക്ഷ്യ നോട്ടിസ്. കേസില്‍ ഡല്‍ഹി വികസന അഥോറിറ്റിക്കും ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് ഒമ്പതിന് മുമ്പ് മറുപടി നല്‍കാനാണ് നിർദേശം. എന്നാൽ കോടതിയലക്ഷ്യ നോട്ടിസ് Read more about ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതി അലക്ഷ്യ നോട്ടീസ്. ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്.[…]

ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.

07:06 am 28/4/2017 ന്യൂഡൽഹി: ആധാർ കാർഡ് സ്വതാൽപര്യപ്രകാരം എടുക്കേണ്ടതാണെന്നും ഇതു സംബന്ധിച്ച് മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി. എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് അനുവദിക്കുന്നതിനും ഇൻകംടാക്സ് ആക്ട് 139 എഎയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. 139 എഎ വകുപ്പ് ഭരണഘടന വിരുദ്ധവും ആധാർ ആക്ടിന് വിപരീതവുമാണെന്ന് പരാതിക്കാർക്കു വേണ്ടി ഹാജരായ Read more about ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.[…]

സൗമ്യ വധക്കേസിൽ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു.

07:30 pm 27/4/2017 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ചേംബറിൽവച്ച് ഹർജി പരിശോധിച്ചത്. കോടതി ഉത്തരവ് ഇന്ന് വൈകുന്നേരമോ വെള്ളിയാഴ്ചയോ ഇറങ്ങും. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീം കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ ഹർജി നേരത്തേ തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയിരുന്നു. കേസിൽ ആദ്യം Read more about സൗമ്യ വധക്കേസിൽ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു.[…]