നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

12:50pm 14/7/2016 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരായ കേസ് വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ ഹാജരാകുന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. നടപടി അധാര്‍മികമാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് നാളെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ജിഷയുടെ ഘാതകന് വേണ്ടി കോടതിയില്‍ ഹാജരായാലും അത്ഭുതപ്പെടാനില്ലെന്ന് കളിയാക്കി. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ സഹായിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ടോ എന്നും പ്രതിപക്ഷം ചോദിച്ചു. Read more about നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്[…]

അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു

01:20pm 13/07/2016 ഇറ്റാനഗർ: ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചൽ പ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടി. അരുണാചൽ പ്രദേശിലെ കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. സർക്കാറിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവർണർ ജെ.പി. രാജ്ഖോവറുടെ നടപടി കോടതി റദ്ദാക്കി. കൂടാതെ നബാംടുക്കിയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു. പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നബാംടുക്കി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. കോടതി വിധി രാജ്യത്തെ Read more about അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു[…]

ശാസ്ത്രിയെ തള്ളി സച്ചിന്‍: കുംബ്ലെക്ക് കളി ജയിപ്പിക്കാനറിയാമെന്ന് ക്രിക്കറ്റ് ഇതിഹാസം

01:17pm 13/7/2016 മുംബൈ: ടീം ഇന്ത്യയുടെ കോച്ചിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. ഇതാദ്യമായാണ് കോച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍ സച്ചിന്‍പ്രതികരിക്കുന്നത്. കളി ജയിപ്പിക്കാനറിയാവുന്നതു കൊണ്ടാണ് കുംബ്ലയെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി തെരഞ്ഞെടുത്തതെന്നു പറഞ്ഞ സച്ചിന്‍, ശാസ്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ച് മൗനം പാലിച്ചു. മികച്ച കളിക്കാരനാണ് കുംബ്ലെ, ഒരു ബോളര്‍ക്ക് എങ്ങനെ മാച്ച് വിന്നറാകാമെന്ന് ക്രിക്കറ്റ് ലോകത്തിനു കാട്ടിത്തന്ന അദ്ദേഹത്തിനു കോച്ചെന്ന നിലയില്‍ ഇന്ത്യന്‍ ക്രക്കറ്റിനു നേട്ടങ്ങളുണ്ടാക്കിത്തരാന്‍ സാധിക്കുമെന്നും മാസ്റ്റര്‍ Read more about ശാസ്ത്രിയെ തള്ളി സച്ചിന്‍: കുംബ്ലെക്ക് കളി ജയിപ്പിക്കാനറിയാമെന്ന് ക്രിക്കറ്റ് ഇതിഹാസം[…]

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വന്‍ഭൂകമ്പ സാധ്യതയെന്ന്

09:40am 13/07/2016 ന്യൂഡല്‍ഹി: കിഴക്കന്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളെ ചാമ്പലാക്കാന്‍ ശേഷിയുള്ള വമ്പന്‍ ഭൂമികുലുക്കം ബംഗ്ലാദേശിനടിയില്‍ ഒളിച്ചിരിക്കുന്നതായി മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ നദീതീര ഡെല്‍റ്റ പ്രദേശത്ത് രണ്ട് ഭൂവല്‍ക്ക ഫലകങ്ങളും പരസ്പരം സമ്മര്‍ദം ചെലുത്തുന്നതായി പുതിയ തെളിവുകളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഫലക അതിരുകള്‍ ശക്തമായി കൂട്ടിയുരസിയാല്‍ മേഖലയിലെ 14 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. നേരിട്ടുള്ള ചലനങ്ങള്‍ വഴി മാത്രമല്ല, മേഖലയിലെ പ്രമുഖ നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനവും സമുദ്രനിരപ്പിനോട് ചേര്‍ന്നുകിടക്കുന്ന ഭൂവിഭാഗങ്ങളിലുണ്ടാകുന്ന നേരിയ വ്യത്യാസവും നാശത്തിന് വഴിവെക്കാം. Read more about ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വന്‍ഭൂകമ്പ സാധ്യതയെന്ന്[…]

ഐഎസ് തലവന്മാര്‍ അറസ്റ്റില്‍

04:03pm 12/7/2016 ഹൈദരാബാദ്: ഐഎസിന്റെ ഹൈദരാബാദ് തലവന്‍ യാസിര്‍ നൈമത്തുള്ളയും ഐഎസിന് വേണ്ടി പണം സമാഹരിക്കുന്ന അത്തായുള്ള റഹ്മാനും എന്‍ഐഎ പിടിയിലായി. ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇരുവരും പിടിയിലായത്. നേരത്തെ ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്ന അഞ്ച് യുവാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുവാക്കള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കുമെന്ന് ഓള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസാദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. ഭീകരരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് Read more about ഐഎസ് തലവന്മാര്‍ അറസ്റ്റില്‍[…]

പഞ്ചാബില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നുപേരെ ബിഎസ്എഫ് വധിച്ചു

12:18pm 12/7/2016 അമൃത്‌സര്‍: പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് ജവാന്മാര്‍ വധിച്ചു. അമൃത്‌സറിലെ ദാര്‍യ മന്‍സൂര്‍ മേഖലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് വധിച്ചത്. തിങ്കാളാഴ്ച രാത്രി നടത്തിയ പരിശോധനയ്ക്കിടെ ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിക്കപ്പെടുകയായിരുന്നെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തി കടക്കരുതെന്ന് മുന്നറിപ്പ് നല്‍കിയെങ്കിലും മൂന്നു പേര്‍ അത് അവഗണിക്കുകയായിരുന്നു. ഇതോടെ അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടുപേര്‍ മരിച്ചു

11:56am 12/7/2106 ചവറ: ശക്തികുളങ്ങരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പുത്തന്‍തുറ സ്വദേശിയായ ഡാനിയല്‍, അങ്കില്‍ എന്നുവിളിക്കുന്ന ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്ന പുത്തന്‍തുറ മൂലയില്‍ വീട്ടില്‍ ബാബു, അസാം സ്വദേശി ഷിനു എന്നിവരാണ് രക്ഷപ്പെട്ടു. ഇന്നു രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് വരുന്നതിനിടയില്‍ ശക്തികുളങ്ങര പുലിമുട്ട് ഭാഗത്തുവച്ച് ശക്തമായ കാറ്റില്‍ ഇവര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തിന്റെ ഓരത്തുതൂങ്ങികിടന്ന ബാബുവിനെയും ഷിനുവിനെയും സ്ഥലവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ശക്തികുളങ്ങര എസ്‌ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് Read more about കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടുപേര്‍ മരിച്ചു[…]

കണ്ണൂരിൽവീണ്ടും രാഷ്ടീയ കൊലപാതകം.

11:45 AM 12/07/2016 പയ്യന്നൂര്‍: കണ്ണൂരിലെ രാമന്തളിയിലും അന്നൂരിലും വീണ്ടും രാഷ്ടീയ കൊലപാതകം. രാമന്തളിയിൽ സി.പി.എം പ്രവർത്തകനും അന്നൂരിൽ ബി.എം.എസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകനെ മുഖം മൂടി സംഘം വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി.വി. ധനരാജ് (42) ആണ് വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ധനരാജിന്‍റെ വീട്ടുമുറ്റത്താണ് സംഭവം. വീട്ടിലേക്ക് വരുകയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്ന മുഖംമൂടി സംഘം വീട്ടുമുറ്റത്ത് വെച്ച് Read more about കണ്ണൂരിൽവീണ്ടും രാഷ്ടീയ കൊലപാതകം.[…]

ഛത്തീസ്ഗഡില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

01:40pm 11/7/2016 റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ നാലു മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. ബിജാപുരിലെ തുംനര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഉകേഷ്, ഗാന്‍ഗല്ലൂരില്‍ മേഖലയിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ രാജു എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ഒരു തോക്കും പോലീസ് കണ്‌ടെടുത്തു. മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിധ്യമുള്ള മേഖലയാണ് ബസ്തര്‍.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.

01:10 PM 11/07/2016 കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ 41 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഉബൈദാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കേരളം വിട്ട് പോകരുത് ,പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ 43 പ്രതികളില്‍ രണ്ടു പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവര്‍ക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.