മൂന്നാറിൽ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.

03:13 pm 29/5/2017 ന്യൂഡൽഹി: കെട്ടിടങ്ങൾ നിർമിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും റവന്യൂ വകുപ്പിന്‍റെയും അനുമതി കൂടി വാങ്ങണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. നിലവിൽ പഞ്ചായത്തിന്‍റെ മാത്രം അനുമതിയിൽ മൂന്നാറിൽ കെട്ടിട നിർമാണങ്ങൾ സാധ്യമായിരുന്നു. മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ച് കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. കേസിൽ ദേവികുളം സബ് കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. അതേസമയം, മൂന്നാറിന് പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും Read more about മൂന്നാറിൽ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.[…]

ചൈനയിലെ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.

03;03 pm 29/5/2017 ബെയ്ജിംഗ്: ചൈനയിലെ ഗുയിഷു പ്രവിശ്യയിൽ യുവാവ് നടത്തിയ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 18 പേർക്കു പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. ആക്രമിയെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി അദ്ദേഹത്തിന്‍റെ പിതാവ് അറിയിച്ചതായി ചൈനയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈനയിൽ കഴിഞ്ഞ വർഷം നിവധി കഠാര ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും നടന്നത്. കഴിഞ്ഞ ജനുവരിയിലും നവംബറിലുമായി ചൈനയിലുണ്ടായ കഠാര Read more about ചൈനയിലെ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.[…]

ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു.

12:15 pm 28/5/2017 ശ്രീനഗർ: ജമ്മുകാഷ്മീരിലെ ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ശനിയാഴ്ച ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപുറപ്പെട്ടത്. കാഷ്മീർ താഴ്വരയിലെ ക്രമസമാധനവും നിയമ വ്യവസ്ഥകളും സംരക്ഷിക്കുന്നതിനാണു പ്രദേശത്ത് കർഫ്യൂ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. ശ്രീനഗറിലെ നൗഹാട്ട, റൈനാവരി, ഖ്യാനർ, എം.ആർ. ഗുഞ്ച്, സഫാ കടൽ, ഖർഖുണ്ട, മൈസുമ തുടങ്ങിയ ഏഴ് പോലീസ് സ്റ്റേഷനുകളിലും കർഫ്യൂ തുടരുമെന്ന് ജില്ലാ Read more about ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു.[…]

മോദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തിങ്കളാഴ്ച പുറപ്പെടും.

07:27am 29/5/2017 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തിങ്കളാഴ്ച പുറപ്പെടും. ജർമനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഇൗ രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയുമാണ് സന്ദർശനത്തിെൻറ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആറുദിവസം നീളുന്ന സന്ദർശനത്തിൽ ആദ്യം ജർമനിയിലാണ് എത്തുക. അവിടെ ജർമൻ ചാൻസലർ അംഗല മെർകൽ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച അവിടെനിന്ന് സ്പെയിനിലേക്ക് പുറപ്പെടും. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്. Read more about മോദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തിങ്കളാഴ്ച പുറപ്പെടും.[…]

എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

07:20 am 29/5/2017 കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ച പരേഷ് ചന്ദ്ര നാഥ്(58), ഗൗതം ഘോഷ്(50), കഴിഞ്ഞയാഴ്ച മരിച്ച രവികുമാർ(27) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. 8,000 മീറ്റർ ഉയരത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡെത്ത് സോണിന്‍റെ തുടക്കമാണ് ഇവിടം. മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് ഇന്ത്യൻ എംബസി അധികൃതർക്കു കൈമാറി. 1953നു ശേഷം 300 പേർ എവറസ്റ്റിൽ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 200 മൃതദേഹങ്ങൾ Read more about എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.[…]

കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള.

07:17 am 29/5/2017 ശ്രീനഗർ: ജമ്മു കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഗവർണർ ഭരണത്തെ ഇതുവരെ തങ്ങൾ അനുകൂലിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാഷ്മീരിനെ രക്ഷിക്കാൻ ഇതല്ലാതെ മറ്റു വഴികളില്ലെന്നും ശ്രീനഗറിൽനിന്നുള്ള ലോക്സഭാ എംപി കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. കാഷ്മീർ വിഷയം ചർച്ച ചെയ്യാൻ ഫറൂഖ് അബ്ദുള്ളയും മോദിയും ഈയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കാഷ്മീരിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ അവസാനമുണ്ടാക്കണമെന്നാണ് ചർച്ചയ്ക്കൊടുവിൽ തീരുമാനിച്ചതെന്നും അബ്ദുള്ള പറഞ്ഞിരുന്നു. Read more about കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള.[…]

സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് അമിത് ഷാ

07:16 am 29/5/2017 ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. മുൻ എൻഡിഎ സർക്കാർ ചെയ്ത തരത്തിൽ ഹുറിയത്തുമായി ചർച്ചകൾ നടത്തുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സൈന്യത്തെ കല്ലെറിഞ്ഞാൽ പകരം പൂക്കൾ നൽകാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ച നടക്കൂ എന്ന് കാഷ്മീർ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കല്ലേറ് തുടരുന്ന കാലത്തോളം ചർച്ചകളുണ്ടാവില്ല. Read more about സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് അമിത് ഷാ[…]

ബിഹാറിൽ ഇടിമിന്നലിലും മതിൽ തകർന്നുണ്ടായ അപകടത്തിലുംപെട്ട് 11 പേർ മരിച്ചു

07:11 am 29/5/2017 മോത്തിഹാരി: ബിഹാറിൽ ഇടിമിന്നലിലും മതിൽ തകർന്നുണ്ടായ അപകടത്തിലുംപെട്ട് 11 പേർ മരിച്ചു. ഈസ്റ്റ് ചന്പാരൻ, വെസ്റ്റ് ചന്പാരൻ ജില്ലകളിലായിരുന്നു അപകടങ്ങൾ. ഈസ്റ്റ് ചന്പാരൻ ജില്ലയിലെ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് അഞ്ചു പേർ മരിച്ചു. ഇവരിൽ നാലു പേർ സ്ത്രീകളാണ്. വെസ്റ്റ് ചരന്പാരൻ ജില്ലയിൽ കനത്ത കാറ്റിനെ തുടർന്ന് മതിൽ തകർന്നുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു

05:39 pm 28/5/2017 ശ്രീനഗർ: ജമ്മുകാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ദക്ഷിണ കാഷ്മീരിലെ കെരാൻ‌ സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. പുലർച്ചെ 2.30 ന് നിയന്ത്രണരേഖയിൽ ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ ശ്രമിച്ച തീവ്രവാദിയെയാണ് സൈന്യം വെടിവച്ച് വീഴ്ത്തിയത്. ഇയാളുടെ പക്കൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.

ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി.

05:37 pm 28/5/2017 കൊളംബോ: ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. 112 പേരെ ഇതുവരെ കാണാതായി. ഏകദേശം 100,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറും പ്രദേശത്ത് ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൽ ശ്രീലങ്കയ്ക്കു സഹായം വാഗ്ദാനം ചെയ്തു. ഇന്ത്യൻ നാവിക സേന രക്ഷാപ്രവർത്തനങ്ങൾക്കായി ശനിയാഴ്ച ശ്രീലങ്കയിൽ എത്തിചേർന്നിരുന്നു. ഇന്ത്യൻ നാവിക സേനയുടെ മൂന്നു കപ്പലുകളാണ് ദുരിതാശ്വാസ സഹായവസ്തുക്കളുമായി ലങ്കയിലേക്കു പുറപ്പെട്ടത്. Read more about ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി.[…]