മുക്കം ബീച്ചിൽ ശക്തമായ കടൽക്ഷോഭം.

04:04 pm 12/5/2017 കോഴിക്കോട്: ഇന്ന് രാവിലെ മുതലാണ് ശക്തമായ തിര തീരത്തേയ്ക്ക് അടിച്ചുകയറിയത്. 40 ലേറെ വീടുകൾ കടൽക്ഷോഭ ഭീതിയിലാണ്. കടൽ കരകയറുന്നത് തടയാൻ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ബീച്ചിൽ കരിങ്കല്ല് ഇറക്കുന്നുണ്ട്.

കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം.

11:55 am 12/5/2017 ശ്രീനഗർ: വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ അർനിയ മേഖലയിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വ്യാഴാഴ്ച ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.

യൂറോപ്പിൽനിന്നുള്ള വിമാനയാത്രക്കാർക്കും യുഎസ് ലാപ്ടോപ്പ് വിലക്ക് ഏർപ്പെടുത്തിയേക്കും.

08:34 am 12/5/2017 വാഷിംഗ്ടണ്‍: ലാപ്ടോപ്പ് അടക്കം വലിയ ഇലക്ട്രോണിക് വസ്തുക്കൾക്കു വിലേക്കർപ്പെടുത്താൻ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് അറിയിച്ചു. ഇതോടെ മാർച്ചിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു യുഎസിലേക്കുള്ള വിമാനങ്ങളിൽ വിലക്കേർപ്പെടുത്തിയ നടപടി നീളുമെന്ന് ഏറെക്കുറെ ഉറപ്പായി. 10 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാണ് യുഎസും ബ്രിട്ടനും ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിൽനിന്നു വിലക്കിയത്. ഇത്തരം സാമഗ്രികൾ ലഗേജായി കൊണ്ടുപോകാൻ കഴിയും. കൈമാറ്റം ചെയ്യാൻ കഴിയുന്ന വൈദ്യുത ഉപകരണങ്ങൾവഴി ഐഎസ് വിമാനത്തിൽ Read more about യൂറോപ്പിൽനിന്നുള്ള വിമാനയാത്രക്കാർക്കും യുഎസ് ലാപ്ടോപ്പ് വിലക്ക് ഏർപ്പെടുത്തിയേക്കും.[…]

ഉത്തർപ്രദേശിൽ ബസിന് മുകളിലേക്ക് വൈദ്യുതി ലൈൻ വീണ് 24 ഓളം പേർക്ക് പരിക്ക്.

08:32 am 12/5/2017 ലക്നോ: ഉത്തർപ്രദേശിൽ ബസിന് മുകളിലേക്ക് വൈദ്യുതി ലൈൻ വീണ് 24 ഓളം പേർക്ക് പരിക്ക്. ഷാജഹാൻപുരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഗുരു ഒൗട്ട്പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന ആർടിഒയെ വെട്ടിച്ച് സമീപമുള്ള ചെറുറോഡിൽ കൂടി തിരിഞ്ഞ് പോയതാണ് അപകടമുണ്ടാക്കിയത്. ലക്ഷ്മിപുർ ഖേരിയിലേക്ക് പോവുകയായിരുന്ന ബസിൽ 27ൽ അധികം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.

7:59 am 12/5/2017 മുളങ്കുന്നത്തുകാവ്: ആറു ദിവസം പ്രായമായ ആദിവാസി കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ഗൂണ്ടയൂർ ആദിവാസി കോളനിയിലെ രാജന്‍റെയും പാർവതിയുടെയും കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്‍റെ കുറവാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് സൂചന. ആറു ദിവസം മുന്പ് അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനു തൂക്കം കുറവായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10ന് Read more about അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.[…]

മോദി ശ്രീലങ്കയിലെത്തിയതിനു പിന്നാലെ ചൈനീസ് അന്തർവാഹിനിക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചു

07:59 am 12/5/2017 കൊളംബോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തിയതിനു പിന്നാലെ കൊളംബോ തീരത്ത് നങ്കൂരമിടാൻ അനുമതി തേടിയ ചൈനീസ് അന്തർവാഹിനിക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചു. ശ്രീലങ്കൻ അധികൃതർ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാനുള്ള ചൈനയുടെ നീക്കങ്ങളെ എപ്പോഴും പിന്തുണയ്ക്കാനാകില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യയുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യാന്തര ബുദ്ധസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മോദിയുടെ രണ്ടുദിന ലങ്കൻ സന്ദർശനം. മേയ് 12 മുതൽ 14 വരെയാണ് സമ്മേളനം. സന്ദർശനത്തിനിടെ Read more about മോദി ശ്രീലങ്കയിലെത്തിയതിനു പിന്നാലെ ചൈനീസ് അന്തർവാഹിനിക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചു[…]

കേരള കോണ്‍ഗ്രസ് എമ്മുമായും കെ.എം.മാണിയുമായും കൂട്ടു കൂടുന്നതിൽ തെറ്റില്ലെന്ന് മന്ത്രി ജി.സുധാകരൻ

07:12 pm 11/5/2017 തിരുവനന്തപുരം: സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ബൂർഷ്വാ ജനാധിപത്യ പാർട്ടികളുമായി യോജിക്കാമെന്നതാണ് പാർട്ടി ലൈൻ. മാണി ഗ്രൂപ്പിനെ മുന്നണിയിലെടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ വി.എസ്.അച്യുതാനന്ദന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജി.സുധാകരൻ പറഞ്ഞു.

എ.ടി.എം ഇടപാടുകൾക്ക് സർവീസ് ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു

05:38 pm 11/5/2017 ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾക്ക് സർവീസ് ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു. പ്രതിമാസം നാല് എ.ടി.എം ഇടപാടുകൾക്ക് ശേഷമാവും സർവീസ് ചാർജ് ഇൗടാക്കുക എന്നാണ് എസ്.ബി.െഎ നൽകുന്ന വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച സർക്കുലർ എസ്.ബി.െഎ പുറത്തിറക്കിയിട്ടില്ല.. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ഡിജിറ്റല്‍ വാലറ്റാണ് എസ്.ബി.ഐ ബഡ്ഡി. ജൂൺ ഒന്ന് മുതൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഇൗടാക്കാനായിരുന്നു Read more about എ.ടി.എം ഇടപാടുകൾക്ക് സർവീസ് ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു[…]

മധ്യപ്രദേശിലെ ജമുനിയായിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു.

05:38 pm 11/5/2017 ജബൽപൂർ: 15 പേർക്ക് പരിക്കേറ്റു. ഫോറസ്റ്റ് ജീവനക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് കലുങ്കിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ടിൽവാരയിൽനിന്നു ചർഗാവനിലിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.

05:27 pm 11/5/2017 ധാക്ക: ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രാജ്സഹി ജില്ലയിലാണ് സംഭവം. സ്ഥലത്ത് നിരോധിത ഭീകര സംഘടനയായ നിയോജമാഅത്തുൾ മുജാഹിദീന്‍റെ സാന്നിധ്യം ഉണ്ടെന്ന വിവരത്തേത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ട് ഭീകരരാണ് സ്ഫോടനത്തിന് നേതൃത്വം നൽകിയത്. ഇവരിൽ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രണ്ടാമന് ഗുരുതരമായ പരിക്കുകളേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.