പ്രേതവും ഇടി ഇന്ന് എത്തി

10:22 am 12/8/2016 ഒരേ കോളജില്‍ പഠിച്ച മൂന്നുപേര്‍. കാമ്പസിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആവേശകരമായ ത്രസിപ്പിക്കുന്ന ഓര്‍മകളെ മനസില്‍ ഒതുക്കിക്കൊണ്ട് പലയിടങ്ങളിലായി ജീവിതം നയിക്കുന്ന അവര്‍ വീണ്ടും ഒന്നിക്കുകയാണ്. വിരസമായ യാഥാര്‍ഥ്യങ്ങളോട് തല്‍ക്കാലം വിടപറഞ്ഞു വീണ്ടും കലാലയ ജീവിതത്തിന്റെ ശൈലിയില്‍ മുഴുകുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഓരോ നിമിഷവും ആനന്ദിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം.അതിനുവേണ്ടി അവര്‍ കടല്‍ത്തീരത്ത് ഒരു റിസോര്‍ട്ട് വാങ്ങി. ആഗ്രഹങ്ങള്‍ക്ക് നിറവും സുഗന്ധവും പകര്‍ന്നു. ആനന്ദത്തിലേക്കു നയിക്കപ്പെടുമ്പോഴാണ് അതു സംഭവിച്ചത്. പക്ഷേ, അതൊരു സ്വപ്നമല്ലായിരുന്നു. സത്യമായിരുന്നു. വിശ്വസിക്കാന്‍ Read more about പ്രേതവും ഇടി ഇന്ന് എത്തി[…]

ദുബൈ അപകടം: എമിറേറ്റ്സ് യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം

01:26 AM 11/08/2016 ദുബൈ: ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എമിറേറ്റ്സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000 ഡോളറും മറ്റ് വിഷമതകള്‍ക്ക് 5000 ഡോളറുമാണ് നല്‍കുക. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 300 Read more about ദുബൈ അപകടം: എമിറേറ്റ്സ് യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം[…]

ഫ്രാന്‍സിലും പോര്‍ച്ചുഗലിലും കാട്ടുതീ; നാലു മരണം

10:17 am 12/8/2016 പാരീസ്/ലിസ്ബണ്‍: തെക്കന്‍ ഫ്രാന്‍സിലും പോര്‍ച്ചുഗലിലും കാട്ടുതീ പടരുന്നു. കാട്ടുതീയെത്തുടര്‍ന്ന് 2,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തെക്കന്‍ ഫ്രാന്‍സിലെ ബീച്ച് ടൗണായ റോഗ്നാകിലാണ് കാട്ടുതീ പിടിച്ചത്. തുടര്‍ന്ന് അപകടകരമായി പടരുകയായിരുന്നു. 1,500ല്‍ അധികം ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കസെനുവെ അറിയിച്ചു. 3,000ല്‍ അധികം ഹെക്ടര്‍ വനപ്രദേശ് അഗ്നിക്കിരയായെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരപരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അനധികൃത നിയമനം: മുന്‍ വി.സിക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട്

10:15 am 12/08/2016 കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ മലപ്പുറം വിജിലന്‍സ് കേസെടുത്തു.സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുല്‍ സലാം, മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദ്, എസ്റ്റേറ്റ് ഓഫിസറായി നിയമനം ലഭിച്ച എം. ഭാസ്കരന്‍, ഡല്‍ഹിയിലെ മുന്‍ ലെയ്സണ്‍ ഓഫിസര്‍ അശ്വതി പദ്മസേനന്‍, മുന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് സി.എ എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സര്‍വകലാശാലയിലെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സ്റ്റാലിന്‍ Read more about അനധികൃത നിയമനം: മുന്‍ വി.സിക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട്[…]

ബ്രിജ്പാലിന് അജ്ഞാതരുടെ വെടിയേറ്റ് ഗുരുതര പരിക്ക്

10:15 am 12/8/2016 ഗാസിയാബാദ്: ബിജെപി നേതാവ് ബ്രിജ്പാല്‍ തിയോതിയയ്ക്കുനേരെ അജ്ഞാതരുടെ ആക്രമണം. തോക്കുധാരികളായ അക്രമികള്‍ ബ്രിജ്പാലിനു നേരെ 100 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തിയോതിയയ്‌ടെ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ തിയോതിയയെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ നോയിഡയിലെ ഫോര്‍ടിസ് ആശുപത്രിയിലേക്ക് മാറ്റി. തിയോതിയയുടെ കൂടെയുണ്ടായിരുന്ന ഏഴു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ശ്രീകാന്തിന് ജയം

10:11 am 12/08/2016 റിയോ ഡെ ജനീറോ: ബാഡ്മിന്‍്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിടമ്പിക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ മെക്സിക്കോയുടെ ലിനോ മുനോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തകര്‍ത്തത്. സ്കോര്‍ 21-11, 21-17. മത്സരം 41 മിനിറ്റ് നീണ്ടു നിന്നു. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ തന്നെ ശ്രീകാന്തിന് വ്യക്തമായ ലീഡുണ്ടായിരുന്നു. 16 മിനിറ്റ് കൊണ്ട് തന്നെ ആദ്യ സെറ്റ് ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഉണര്‍ന്നു കളിച്ച ലിനോ പല ഘട്ടത്തിലും ലീഡ് നേടിയിരുന്നു. Read more about ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ശ്രീകാന്തിന് ജയം[…]

ഫെല്‍പ്‌സ് പിന്നെയും സ്വര്‍ണം നേടി.

10:10 am 12/8/2016 റിയോ ഡി ഷാനെറോ: ഇത് ലോകത്തിനു നേരത്തെ അറിയാമായിരുന്നു . ഫെല്‍പ്‌സ് വീണ്ടും സ്വര്‍ണം നേടി. നീന്തല്‍ കുളത്തില്‍ തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് അമേരിക്കയുടെ നീന്തല്‍ താരം മൈക്കില്‍ ഫെല്‍പ്‌സ് ഇന്നു നടന്ന 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയിലും സ്വര്‍ണം നേടി. ഇത്തവണ എതിരാളികളെ ഏറെ ദൂരം പിന്നിലാക്കിയാണ് ഫെല്‍പ്‌സ് നീന്തിക്കയറിയത്. റിയോയിലെ നാലാമത്തെയും ഒളിമ്പിക്‌സുകളിലാകെ 22 സ്വര്‍ണമാണ് ഫെല്‍പ്‌സ് കരസ്ഥമാക്കിയത്. ആകെ ഒളിമ്പിക് മെഡലുകള്‍ 26 ആക്കാനും ഫെല്‍പ്‌സിനായി. Read more about ഫെല്‍പ്‌സ് പിന്നെയും സ്വര്‍ണം നേടി.[…]

യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

10:08 am 12/08/2016 ന്യൂഡല്‍ഹി: യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളെന്ന് കട്ജു. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മലയാളികളെ പുകഴ്ത്തിയുള്ള അഭിപ്രായ പ്രകടനം.എന്തും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ മുഖ്യ സവിശേഷതയെന്ന് അദ്ദേഹം പറയുന്നു. ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. വിവിധ മതങ്ങളും ജാതികളും ഭാഷകളും ഗോത്രങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന 95 ശതമാനം പേരുടെയും പൂര്‍വികര്‍ വിദേശീയരാണ്. അതിനാല്‍, പരസ്പര സൗഹാര്‍ദത്തിലും ഒരുമയിലും ജീവിക്കണമെങ്കില്‍ മറ്റ് വിഭാഗങ്ങളെയും ബഹുമാനിക്കാന്‍ കഴിയണം. ഇത് ഏറ്റവും നന്നായി ചെയ്യുന്നത് മലയാളികളാണ്. Read more about യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.[…]

കശ്മീര്‍: സര്‍വകക്ഷി യോഗം ഇന്ന്

10:05am 12/08/2016 ന്യൂഡല്‍ഹി: കശ്മീര്‍ ജനതയുമായി അര്‍ഥപൂര്‍ണമായ സംഭാഷണം നടക്കണമെന്ന് ആവശ്യമുയരുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുകയും സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കുകയും വേണമെന്ന് പ്രതിപക്ഷം പാര്‍ലമെന്‍റിലും പുറത്തും ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ ഒന്നും പറഞ്ഞിട്ടില്ല. ചെങ്കോട്ടയില്‍ തിങ്കളാഴ്ച സ്വാതന്ത്ര്യദിന പ്രസംഗം നടത്താനിരിക്കവേ വെള്ളിയാഴ്ചത്തെ യോഗത്തിന് Read more about കശ്മീര്‍: സര്‍വകക്ഷി യോഗം ഇന്ന്[…]

ഇന്ത്യയെ ഹോളണ്ട് കീഴടക്കി

10:02 am 12/8/2016 റിയോ ഡെ ജനീറോ: പടിക്കല്‍ കലമുടക്കുന്ന പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ല. ഒളിമ്പിക്‌സ് ഹോക്കിയില്‍ വിജയപാതയില്‍ തിരിച്ചത്തെിയെന്നു കരുതിയ ഇന്ത്യ ബി ഗ്രൂപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ നെതര്‍ലന്‍ഡിനോട് തോല്‍വിയറിഞ്ഞു (സ്‌കോര്‍ 2-1). സമനില പിടിക്കാന്‍ അവസാന സെക്കന്‍ഡില്‍ കിട്ടിയ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളും തുലച്ചാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. മൂന്നാം ക്വാര്‍ട്ടറില്‍ റോജര്‍ ഹോഫ്മാനും കളി തീരാന്‍ ആറ് മിനിറ്റ് ബാക്കിനില്‍ക്കെ മിങ്ക് വാന്‍ഡെര്‍ വീര്‍ഡെനും നെതര്‍ലന്‍ഡിനായി സ്‌കോര്‍ ചെയ്തപ്പോള്‍ 38ാം മിനിറ്റില്‍ രഘുനാഥ് Read more about ഇന്ത്യയെ ഹോളണ്ട് കീഴടക്കി[…]