നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി കത്തിനശിച്ചു.

01:22 pm 13/5/2017 കൊച്ചി: കരിമുകളില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ചെങ്കല്ലുമായി എത്തിയ ടിപ്പര്‍ ലോറിയുടെ ബാറ്ററി നന്നാക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം മുഴുവൻ കത്തിനശിച്ചു. കിഴക്കമ്പലം പഴങ്ങനാട് പുളിക്കല്‍ ലൈജുവിന്‍റെ ഉടമസ്ഥതയിലുള്ളതാണു ലോറി. അപകടസമയം ലോറിക്കു സമീപം ഡ്രൈവര്‍ പ്രശാന്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞു തൃപ്പൂണിത്തുറയില്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണു തീയണച്ചത്. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.

ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം

11:08 am 13/5/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം അറിയിച്ചു. രക്തസാന്പിളുകളുടെ കാലപഴക്കവും ആവശ്യത്തിന് അളവിൽ രക്തസാന്പിളുകൾ ലഭിക്കാതിരുന്നതുമാണ് ഡിഎൻഎ വേർതിരിക്കാൻ സാധിക്കത്തത്. കോളജിൽനിന്നു ഒന്നര മാസത്തിനുശേഷമാണ് പോലീസ് രക്തസാന്പിളുകൾ ശേഖരിച്ചത്. പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജിൽ ജിഷ്ണുവിന് മർദനമേറ്റന്ന് പറയുന്ന പിആർഒയുടെ മുറിയിൽനിന്നും ഹോസ്റ്റൽ മുറിയിൽനിന്നും ശേഖരിച്ച രക്തസാന്പിളുകളാണ് ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിൽനിന്നും ഡിഎൻഎ സാന്പിളുകൾ വേർതിരിച്ചെടുക്കാനാവില്ലെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് അധികൃതർ Read more about ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം[…]

നിയമപരമായ കുടിയേറ്റത്തെ അനുകൂലിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

09:11 am 13/5/2017 വാഷിംഗ്ടൺ: നിയമപരമായ കുടിയേറ്റത്തെ അനുകൂലിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ട്രംപ്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതായും ഇക്കണോമിസ്റ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെരിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഹൈടെക് ജീവനക്കാർക്ക് പ്രയോജനകരമാകുമെന്നും ട്രംപ് പറഞ്ഞു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സന്പ്രദായം പിന്തുടരുന്ന ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളെ പുകഴ്ത്താനും ട്രംപ് മറന്നില്ല. എന്നാൽ താൻ പുതിയതായി അവതരിപ്പിക്കാൻ പോകുന്ന കുടിയേറ്റ നിയമത്തെക്കുറിച്ച് Read more about നിയമപരമായ കുടിയേറ്റത്തെ അനുകൂലിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്[…]

നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറൻറ്.

09:10 am 13/5/2017 ലുധിയാന: രാമായണ കർത്താവായ വാല്മീകിയെകുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറൻറ്. ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് വിശാവ് ഗുപ്തയാണ് വാറൻറ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് രാഖി വിവാദ പരാമർശം നടത്തിയത്. പരാമർശം വാല്മീകി സമുദായത്തിെൻറ മതവികാരം മുറിപ്പെടുത്തുന്നതാണെന്ന് കാട്ടി അഭിഭാഷകനായ നരീന്ദർ അദിയയാണ് കഴിഞ്ഞവർഷം ജൂലൈയിൽ കോടതിയെ സമീപിച്ചത്. മാർച്ച് ഒമ്പതിന് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നെങ്കിലും പൊലീസിന് രാഖിയെ പിടികൂടാനായില്ല.

കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്.

9:08 am 13/5/2017 ജമ്മു: ജമ്മു കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

വടക്കൻ സിറിയയിലെ വ്യോമാക്രമണം: 12 പേർ കൊല്ലപ്പെട്ടു.

09:06 am 13/5/2017 ഡമാസ്കസ്: വടക്കൻ സിറിയയിലെ റാഖ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരകളിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സിറിയയിലെ ഐഎസിന്‍റെ സ്വയംപ്രഖ്യാപിത തലസ്ഥാനമാണ് റാഖ. കഴിഞ്ഞ ബുധനാഴ്ച ദെയർ അൽ സൂർ പ്രവിശ്യയിലുണ്ടായ യുഎസ് വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.

കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു.

09:03 am 13/5/2017 കരൂർ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ കരൂരിലെ കുഴിത്തലയിലായിരുന്നു അപകടം.

കണ്ണൂർ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

09:06 am 13/5/2017 കണ്ണൂർ: രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പയ്യന്നൂരിനു സമീപം പാലക്കോട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് കക്കൻപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാലക്കോട് പാലത്തിന് സമീപം വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഘർഷത്തെ തുടർന്ന് രാജസ്ഥാനിലെ ബാൻസ്വര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു.

09;00 am 13/5/2017 ജയ്പുർ: ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാജസ്ഥാനിലെ ബാൻസ്വര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. മതഘോഷയാത്രയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ നടത്തിയ കല്ലേറിനെ തുടർന്നാണ് കോട്ട്വാലി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കാളികമാത, ഖോരക് ലിംലി, ഘാട്ട്വാര, പാത്രിജങ് മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ബറാഅത്ത് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെ നടന്ന ഘോഷയാത്രക്ക് നേരെ ചിലർ നടത്തിയ കല്ലേറിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് ബാൻസ്വര ജില്ല കലക്ടർ ഭഗവതി പ്രസാദ് പറഞ്ഞു.

ബാബ രാംദേവിനെതിരെ കോടതി വാറണ്ട് അയച്ചു.

08:59 am 13/5/2017 ന്യൂഡൽഹി: വിവാദ യോഗാ ഗുരു ബാബ രാംദേവിനെതിരെ കോടതി വാറണ്ട് അയച്ചു. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തലയറുക്കണമെന്ന രാംദേവിന്‍റെ വിവാദ പ്രസ്താവനയാണ് കോടതി നടപടിക്ക് ഇടയാക്കിയത്. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കേസിൽ രാംദേവിന് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റ് വാറണ്ട് അയച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തിൽ രാംദേവിനെതിരെ നപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ഹരിയാന Read more about ബാബ രാംദേവിനെതിരെ കോടതി വാറണ്ട് അയച്ചു.[…]